അച്ഛന്‍ നായര്‍ ആണ്, അമ്മ ഈഴവ, ഭര്‍ത്താവ് ബ്രാഹ്‌മിണ്‍.. ഉത്തരം മുട്ടിയപ്പോള്‍ ജാതിക്കാര്‍ഡുമായി വരുന്നു..: ദിയ കൃഷ്ണ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലെ തെളിവുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വച്ച് അഹാന കൃഷ്ണയാണ് ‘ഒ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നത്. കൃഷ്ണകുമാറിനും ദിയക്കുമെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഓഗസ്റ്റില്‍ തട്ടിപ്പ് നടത്തിയെന്ന് ഇവര്‍ സമ്മതിക്കുന്നതും വീഡിയോയില്‍ കാണാം. കടയിലെ മുന്‍ ജീവനക്കാരായ 3 സ്ത്രീകളാണ് 69 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത്. ഇതിനിടെ തങ്ങളെ ജാതീയമായി അധിക്ഷേപിച്ചുവെന്നും ജീവനക്കാര്‍ പറയുന്നുണ്ട്. ഇതിനോട് ദിയ പ്രതികരിച്ചിട്ടുമുണ്ട്. ഉത്തരം മുട്ടിയപ്പോഴാണ് ജാതിക്കാര്‍ഡുമായി വരുന്നത് എന്നാണ ദിയ പറയുന്നത്.

എന്റെ ഫാമിലിക്കകത്ത് തന്നെ അച്ഛന്‍ നായര്‍ ആണ്. അമ്മ ഈഴവയാണ്. ഹസ്ബന്‍ഡ് ബ്രാഹ്‌മണന്‍ ആണ്. എല്ലാം കൂടെ ചേര്‍ന്നൊരു മിശ്ചര്‍ ആയി വരും. ഇനി എനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞും. അങ്ങനെയാണെങ്കില്‍ എന്റെ വീട്ടില്‍ നിന്ന് തന്നെ തുടങ്ങുകയല്ലേ ജാതിയുടെ ഒരു ഇത്. മറ്റൊന്നും പറയാന്‍ ഇല്ലാത്തതിനാല്‍ ആണ് ജാതിയത എല്ലാം ഉയര്‍ത്തി പിടിച്ചു വരുന്നത്.

അങ്ങനെ അവരുടെ ജാതിയിലുള്ളവര്‍ക്കെങ്കിലും ഇതെല്ലാം കേട്ടിട്ട് ഒരു വാശി തോന്നട്ടെ എന്ന് കരുതിയിട്ടാകും ഇങ്ങനെയൊക്കെ പറയുന്നത്. ഞാന്‍ എന്റെ എല്ലാ ഫങ്ഷനും ഇവരെ വിളിക്കും. അവരുടെ കൂടെ പോയിരുന്നു പാക്ക് ചെയ്യും. ഇവര്‍ക്ക് ബാത്ത്‌റൂം കഴുകാന്‍ കഴിയില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ അത് കഴുകും, വൃത്തിയാക്കും തുടങ്ങി എല്ലാം ചെയ്യും.

എനിക്ക് ജാതി പ്രശ്‌നമുണ്ടെങ്കില്‍ അവരെ എന്റെ ഓഫീസില്‍ പോലും കയറ്റേണ്ട കാര്യമില്ല. എനിക്ക് പറയാമല്ലോ ഈ ജാതിയിലുള്ള ആളുകള്‍ക്ക് എന്റെ ഓഫീസില്‍ പ്രവേശനമില്ല എന്ന്. ഒരു കുടുംബത്തെ പോലെ തന്നെ വിശ്വസിച്ചു വന്നവര്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. തെറ്റ് അവര്‍ സമ്മതിക്കുന്നതിന്റെ വീഡിയോ സഹിതം ഞങ്ങളുടെ കയ്യിലുണ്ട് എന്നിട്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു ഇതൊന്നും നമ്മള്‍ ചെയ്തിട്ടില്ല എന്ന് പറയുന്നു.

Read more

എനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഒന്നിന് പോലും തെളിവില്ല. കൂടാതെ ഈ മൂന്ന് സ്റ്റാഫുകള്‍ക്കെതിരെ എത്രയോ കസ്റ്റമേഴ്‌സ് എന്നെ വിളിച്ചു പരാതിപ്പെട്ടിട്ടുണ്ട് എന്നാണ് ദിയ പറയുന്നത്. അതേസമയം, നീയൊക്കെ മുക്കുവത്തികളല്ലേ, എന്ത് യോഗ്യതയാണുള്ളത് എന്ന രീതിയില്‍ ദിയ സംസാരിച്ചു എന്നായിരുന്നു ജീവനക്കാരികള്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞത്.