കേരളത്തില്‍ നേട്ടം കൊയ്തത് തമിഴ് സിനിമകള്‍; നേട്ടം 200 കോടിക്ക് മുകളില്‍! കണക്കുകള്‍ പുറത്ത്

പുത്തന്‍ പ്രതീക്ഷകളോടെയാണ് പുതുവത്സര പിറവി. നിരവധി സിനിമകളുടെ അപ്‌ഡേറ്റുകളാണ് പുതുവത്സരത്തില്‍ എത്തിയത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മലയാള സിനിമയ്ക്ക് നഷ്ടക്കണക്കുകളുടെ വര്‍ഷമായിരുന്നു. 700 കോടിയോളം രൂപയാണ് മലയാള സിനിമയ്ക്ക് സംഭിച്ച നഷ്ടം. എന്നാല്‍ അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ തകര്‍ത്തോടുകയും ചെയ്തു.

കേരളത്തിലെ തിയേറ്ററുകളില്‍ വന്‍ വിജയം നേടിയത് കോളിവുഡ് സിനിമകളാണ്. തമിഴ് സിനിമാ മേഖല റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച വര്‍ഷം കൂടിയായിരുന്നു 2023. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 ചിത്രങ്ങളുടെ കളക്ഷന്‍ മാത്രം നോക്കിയാല്‍ 167 കോടി രൂപ വരും.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയത് വിജയ് ചിത്രം ‘ലിയോ’ ആണ്. 60 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയത്. രജനികാന്ത് ‘ജയിലര്‍’ 57.75 കോടിയാണ് നേടിയത്. മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗമാണ് കേരളത്തില്‍ നിന്നും കൂടുതല്‍ കളക്ട് ചെയ്ത സിനിമ 18 കോടിയാണ് ചിത്രം കളക്ട് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് ചിത്രം ‘വാരിസ്’ 13.4 കോടിയാണ് കേരളത്തില്‍ നിന്നും നേടിയത്. അജിത്ത് ചിത്രം ‘തുനിവ്’ 4.9 കോടിയാണ് നേടിയത്. മഞ്ജു വാര്യരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴകത്ത് വളരെ പെട്ടെന്ന് 100 കോടി കളക്ട് ചെയ്ത ‘മാര്‍ക്ക് ആന്റണി’ 4.1 കോടി രൂപയാണ് കേരളത്തില്‍ നേടിയത്.

‘ജിഗര്‍തണ്ടാ ഡബിള്‍ എക്‌സ്’ 3.65 കോടി രൂപയാണ് കേരളത്തില്‍ നേടിയത്. ഫഹദ് ഫാസില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച ‘മാമന്നന്‍’ 2.5 കോടി രൂപയാണ് നേടിയത്. ‘മാവീരന്‍’ 1.8 കോടി രൂപയും ധനുഷിന്റെ ‘വാത്തി’ 0.8 കോടി രൂപയുമാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

അതേസമയം, ഈ വര്‍ഷം ആദ്യം ‘ആട്ടം’, ‘രാസ്ത’, ‘മാംഗോമുറി’ എന്നീ സിനിമകള്‍ മലയാളത്തില്‍ നിന്നും ഈ വര്‍ഷം ആദ്യം റിലീസ് ചെയ്യുന്നത്. ജനുവരി 5ന് ആണ് ഈ സിനിമകള്‍ തിയേറ്ററില്‍ എത്തുന്നത്. ‘മലൈകോട്ടൈ വാലിബന്‍’, ‘ബറോസ്’, ‘ആടുജീവിതം’, ‘ഭ്രഹ്‌മയുഗം’, ‘കത്തനാര്‍: ദ വൈല്‍ഡ് സോസര്‍’, ‘അജയന്റെ രണ്ടാം മോഷണം’ എന്നീ സിനിമകളാണ് മലയാളത്തില്‍ എത്താനൊരുങ്ങുന്ന ബിഗ് ബജറ്റ് സിനിമകള്‍.