ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ മടക്കി അയച്ച് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കുടിയേറ്റക്കാരെ മടക്കി അയച്ച് ഇന്ത്യ. 2,000-ത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെയാണ് ഇന്ത്യ മടക്കി അയച്ചത്. 2000ത്തോളം പേർ സ്വമേധയ മടങ്ങി പോകാൻ തയ്യാറായതായും റിപ്പോർട്ട് ഉണ്ട്.

ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലെ അതിർത്തി വഴിയാണ് മടക്കി അയച്ചത്. ഗുജറാത്ത്, ഡൽഹി, ഹരിയാന,അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ആണ് ഇവരെ കണ്ടെത്തിയത്. അനധികൃത ബംഗ്ലാദേശി കുടുയേറ്റ ക്കാർക്കെതിരെ കർശന നടപടി തുടരാൻ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

പിടികൂടുന്നവരെ വ്യോമ സേന വിമാനങ്ങളിൽ അതിർത്തിയിൽ എത്തിച്ചു BSF ന് കൈമാറും. ഭക്ഷണവും ബംഗ്ലാദേശി കറൻസിയും നൽകി മടക്കി അയക്കാൻ ആണ് പദ്ധതി. മടക്കി അയക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് ഇമിഗ്രേഷൻ ഡാറ്റയുമായി ബന്ധിപ്പിക്കും.

Read more