ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചയായ വിഷയമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകനായ എറിക്ക് ടെൻഹാഗും തമ്മിലുള്ള ശത്രുത. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ടെൻഹാഗ് റൊണാൾഡോയെ ഒരുപാട് മത്സരങ്ങൾ ബെഞ്ചിൽ ഇരുത്തിയിരുന്നു. ഇതിനെതിരെ റൊണാൾഡോ ശക്തമായി എതിർത്തിരുന്നു. ആ സമയത്ത് ഇത് വർത്തയാകുകയും ചെയ്തു. അതിന് ശേഷം റൊണാൾഡോ ക്ലബ് വിടുകയായിരുന്നു.
എന്നാൽ ക്രിസ്റ്റ്യാനോ പോയിട്ടും ക്ലബ്ബിനകത്ത് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ടെൻഹാഗിന് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് കീഴിൽ ക്ലബ്ബിന് യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല എന്നത് വ്യക്തമായ കാര്യമാണ്. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ എതിരാളികൾക്ക് വാശിയേറിയ മത്സരം നൽകാനോ കിരീടത്തിന് വേണ്ടി പോരാടാനോ യുണൈറ്റഡിന് സാധിക്കുന്നില്ല. ഈ കാര്യത്തെ കുറിച്ച് റൊണാൾഡോ സംസാരിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:
”എന്റെ അഭിപ്രായത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എല്ലാത്തിലും ഒരു റിബിൽഡിങ് ആവശ്യമാണ്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാനോ പ്രീമിയർ ലീഗ് കിരീടം നേടാനോ പോരടിക്കാൻ കഴിയില്ല എന്നാണ് അവരുടെ പരിശീലകൻ പറഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എന്ന നിലയിൽ നിങ്ങൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ല. നമുക്ക് പോരാടാൻ തക്കവണ്ണമുള്ള സ്‌ക്വാഡ് ഇല്ല, എന്നിരുന്നാലും കിരീടങ്ങൾക്ക് വേണ്ടി ശ്രമിക്കും എന്നാണ് പറയേണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിനെ അറിയുന്നവർ ഒരുപാട് അതിനകത്തുണ്ട്. റൂഡ് വാൻ നിസ്റ്റൽറൂയി അവിടെയുണ്ട്. അദ്ദേഹത്തിന്റെ സഹായം ടെൻഹാഗ് തേടണം. ക്ലബ്ബിന് അറിയാതെ നിങ്ങൾക്ക് ഒരിക്കലും ക്ലബ്ബിന് റീബിൽഡ് ചെയ്യാൻ കഴിയില്ല. അതുകൊണ്ടു തന്നെ ടെൻഹാഗ് റൂഡ് പറയുന്നത് കേൾക്കണം “ റൊണാൾഡോ പറഞ്ഞു.
പരിശീലകൻ എറിക്ക് ടെൻഹാഗിന്റെ കീഴിൽ ടീം മോശമായ പ്രകടനങ്ങളാണ് നടത്തി വരുന്നത്. ക്ലബ്ബിനെ മികച്ച രീതിയിൽ കൊണ്ട് വരാൻ കെല്പുള്ള പരിശീലകനെ കൊണ്ട് വരണം എന്നാണ് റൊണാൾഡോ ആവശ്യപ്പെടുന്നത്. ഈ സീസണിലും മോശം തുടക്കമാണ് യുണൈറ്റഡിന് ലഭിച്ചിട്ടുള്ളത്. മൂന്ന് തോൽവികൾ ഇതിനോടകം വഴങ്ങി കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങൾ അവർക്ക് നിർണായകമാണ്.