‘ടെക്സ്റ്റിങ്’ വിവാദത്തിൽ തന്റെ സാഹചര്യം കൈകാര്യം ചെയ്തതിന് മുൻ ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ആഞ്ഞടിച്ചു. കരാറിലേർപ്പെട്ട കളിക്കാരുടെ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ടതിനാൽ വിക്കറ്റ് കീപ്പർ ബാറ്റർ ഗെയിമിൽ നിന്ന് അനിശ്ചിതകാല “ഇടവേള ” എടുത്തു.
നാല് വർഷം മുമ്പ് തനിക്ക് ലൈംഗികത സ്‌പഷ്‌ടമായ സന്ദേശങ്ങൾ അയച്ചതായി മുൻ ക്രിക്കറ്റ് ടാസ്മാനിയ റിസപ്ഷനിസ്റ്റ് പെയ്‌നെ ആരോപിച്ചിരുന്നു, എന്നാൽ ക്രിക്കറ്റ് താരം അത് പസ്പര സമ്മതപ്രകാരം നടന്ന പ്രവർത്തി ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. സത്യം മനസിലായിട്ടും തന്നെ ടീം സഹായിച്ചില്ലെന്നും മുൻ നായകൻ കുറ്റപ്പെടുത്തി.
“ഞാൻ നിരാശനായിരുന്നു, ഞാൻ മടുത്തു. ഞാൻ ചെയ്ത തെറ്റിനെക്കുറിച്ച് ഞാൻ ഏറ്റുപറഞ്ഞു, പക്ഷേ എന്റെ മനസ്സിൽ, ക്രിക്കറ്റ് ഓസ്‌ട്രേലിയ എന്നെ ഉപേക്ഷിച്ചു, ഞാൻ ആരെയെങ്കിലും ലൈംഗികമായി ഉപദ്രവിക്കുമെന്ന് അവർ കരുതി. അത് സമ്മതപ്രകാരം ആയിരുന്നു എന്ന് മനസിലാക്കിയിട്ടും അവർ എന്നെ കേട്ടില്ല.”
Read more
2017ലാണ് വിവാദ സംഭവം നടന്നത്. ടാസ്മാനിയന്‍ ടീമില്‍ ഉണ്ടായിരുന്ന പെയ്ന്‍ അന്ന് സഹപ്രവര്‍ത്തകയുമായി നടത്തിയ ടെക്സ്റ്റിങ് വിവാദമാവുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടക്കുകയും പെയ്ന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ടാസ്മാനിയ ക്രിക്കറ്റും അറിയിച്ചു. പിന്നീട് താരം നായകസ്ഥാനം ഒഴിയുക ആയിരുന്നു.