അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അനുശോചനം രേഖപ്പെടുത്തി ടീമുകൾ. കറുത്ത ബാൻഡ് ധരിച്ചാണ് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളും അംപയർമാരും ഗ്രൗണ്ടിൽ ഇറങ്ങിയത്. വിമാനാപകടത്തിൽ മരിച്ചവർക്ക് വേണ്ടി ഇരുടീമിലെയും താരങ്ങൾ മത്സരത്തിന് മുൻപായി ഒരു മിനിറ്റ് മൗനമാചരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ഓടെയായിരുന്നു അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽപ്പെട്ടത്.
പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം എയർപോർട്ടിന് സമീപത്തുളള ജനവാസകേന്ദ്രത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. ദാരുണ സംഭവത്തിൽ 241 പേർക്കാണ് ജീവൻ നഷ്ടമായത്. 12 ജീവനക്കാർ ഉൾപ്പെടെ 242 പേരുണ്ടായിരുന്ന വിമാനത്തിൽ അപകടത്തിന് ശേഷം ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
Read more
അഹമ്മദാബാദ് അപകടവിവരം അറിഞ്ഞ് പരിശീലന മത്സരത്തിനിടെ ഇംഗ്ലണ്ടിലുളള ഇന്ത്യൻ ടീമും മൗനമാചരിച്ചിരുന്നു. ശുഭ്മാൻ ഗിൽ ക്യാപ്റ്റനായ ഇന്ത്യൻ ടീമും സപ്പോർട്ടിങ് സ്റ്റാഫുമാണ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയത്. കറുത്ത ആംബാൻഡ് ധരിച്ചാണ് ഇന്ത്യൻ ടീമും മത്സരത്തിന് ഇറങ്ങിയത്. ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപായി ഇന്ത്യൻ ടീമും ഇന്ത്യ എ ടീമും തമ്മിലുളള ചതുർദിന മത്സരത്തിനായാണ് താരങ്ങൾ എത്തിയത്.