ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: മികച്ച നടന്‍ നിവിന്‍, നടി മഞ്ജു, ചിത്രം ജെല്ലിക്കട്ട്, സംവിധായിക ഗീതു മോഹന്‍ദാസ്

44-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കട്ട് ആണ് മികച്ച ചിത്രം. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതിയും ലിജോ ജോസ് പെല്ലിശേരിക്ക് ലഭിക്കും. ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായിക (മൂത്തോന്‍). മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മഞ്ജു വാരിയര്‍ ആണ് മികച്ച നടി. പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ് ബാലന്‍ തിരുമല ഡോ.അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ. ജോസഫ് മാത്യു പാലാ, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. മൊത്തം നാല്‍പതു ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയില്‍ എത്തിയത്. കേരള സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്.

സമഗ്ര സംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം സംവിധായകന്‍ ഹരിഹരന് നല്‍കും. നാല്‍പതിലേറെ വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അനനുകരണീയമായ അഭിനയ ശൈലിയിലൂടെ താരപ്രഭാവനം നിലനിര്‍ത്തുന്ന പത്മശ്രീ മമ്മൂട്ടിക്ക് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

കിലുക്കം, മറവത്തൂര്‍ക്കനവ്, തുടങ്ങി 41 വരെ നിഴലും വെളിച്ചവും കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ഛായാഗ്രാഹകന്‍ എസ്.കുമാര്‍, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ക്കാണ് ചലച്ചിത്രപ്രതിഭാ പുരസ്‌കാരം.

മറ്റ് അവാര്‍ഡുകള്‍ ഇങ്ങനെ:

മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: റഹമാന്‍ ബ്രദേഴ്സ് (വാസന്തി)

മികച്ച സഹനടന്‍ : വിനീത് ശ്രീനിവാസന്‍ (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍), ചെമ്പന്‍ വിനോദ് (ജെല്ലിക്കട്ട്, പൊറിഞ്ചു മറിയം ജോസ്)

മികച്ച സഹനടി : സ്വാസിക (വാസന്തി)

മികച്ച ബാലതാരം : മാസ്റ്റര്‍ വാസുദേവ് സജീഷ് (കള്ളനോട്ടം), ബേബി അനാമിയ ആര്‍.എസ്. (സമയയാത്ര)

മികച്ച തിരക്കഥാകൃത്ത് : സജിന്‍ ബാബു (ബിരിയാണി)

മികച്ച ഗാനരചയിതാവ് : റഫീക്ക് അഹമ്മദ് (ശ്യാമരാഗം)

മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചന്‍ (എവിടെ)

മികച്ച പിന്നണി ഗായകന്‍ : വിജയ് യേശുദാസ് (പതിനെട്ടാംപടി, ശ്യാമരാഗം)

മികച്ച പിന്നണി ഗായിക : മഞ്ജരി (മാര്‍ച്ച് രണ്ടാം വ്യാഴം )

മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (ജെല്ലിക്കട്ട്)

മികച്ച ചിത്രസന്നിവേശകന്‍ : സംജിത്ത് മുഹമ്മദ് (ലൂസിഫര്‍)

മികച്ച ശബ്ദലേഖകന്‍ : ആനന്ദ് ബാബു (തുരീയം, ഹുമാനിയ)

മികച്ച കലാസംവിധായകന്‍ : ദിലീപ് നാഥ് (ഉയരെ)

മികച്ച മേക്കപ്പ്മാന്‍ : സുബി ജോഹാല്‍, രാജീവ് സുബ്ബ (ഉയരെ)

മികച്ച വസ്ത്രാലങ്കാരം: മിഥുന്‍ മുരളി (ഹുമാനിയ)

മികച്ച ജനപ്രിയചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (സംവിധാനം : എ.ഡി. ഗിരീഷ്)

പ്രത്യേക ജൂറി പരാമര്‍ശം: പ്രതി പൂവന്‍കോഴി

മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരന്‍ ( സംവിധാനം: സൈമണ്‍ കുരുവിള), കലാമണ്ഡലം ഹൈദരലി (സംവിധാനം: കിരണ്‍ ജി നാഥ്)

സംവിധായക മികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ലൂസിഫര്‍)

ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (പൊറിഞ്ചു മറിയം ജോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ റോസി (സംവിധാനം ശശി നടുക്കാട്)

അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : കെ.കെ സുധാകരന്‍ (തി.മി.രം), റോഷന്‍ ആന്‍ഡ്രൂസ് (പ്രതി പൂവന്‍കോഴി), അനശ്വര രാജന്‍ (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)

നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍: സംവിധാനം റോയ് കാരയ്ക്കാട്ട് (കാറ്റിനരികെ), ധര്‍മരാജ് മുതുവരം (സൈറയും ഞാനും), ജഹാംഗിര്‍ ഉമ്മര്‍ (മാര്‍ച്ച് രണ്ടാം വ്യാഴം)

നടന്‍: ചന്തുനാഥ് (പതിനെട്ടാംപടി)

നടി: ശ്രീലക്ഷ്മി (ചങ്ങായി)

കഥ, തിരക്കഥ: പി.ആര്‍ അരുണ്‍ (ഫൈനല്‍സ്)

ഗാനരചന: റോബിന്‍ അമ്പാട്ട് (ഒരു നല്ല കോട്ടയംകാരന്‍)