കുട്ടിക്കാലത്ത് നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് പ്രശസ്ത ഗായിക ജൊനിറ്റ ഗാന്ധി. കാനഡയിലെ ടൊറന്റോയിൽ ജനിച്ച് വളർന്ന ജൊനിറ്റ അവിടെനിന്നും കുട്ടിക്കാലം മുതലേ അനുഭവിക്കേണ്ടി വന്ന ബോഡി ഷേമിങ്ങിനെ കുറിച്ചും വംശീയ അധിക്ഷേപത്തെ കുറിച്ചുമാണ് തുറന്നു പറഞ്ഞത്.
സ്‌കൂൾ കാലഘട്ടത്തിൽ തന്റെ മുഖത്തെ രോമങ്ങൾ കാരണം സഹപാഠികളും മറ്റും ‘ഗോഡ്‌സില്ല’ എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്നാണ് ജൊനിറ്റ പറയുന്നത്. ഇത് തന്നെ ആ കാലഘട്ടത്തിൽ മാനസികമായി വളരെയധികം തളർത്തിഎന്നും ജോനിറ്റ പറയുന്നു.
‘എന്റെ മുഖത്തെ രോമങ്ങൾ കാരണം എന്നെ ‘ഗോഡ്‌സില്ല’ എന്നാണ് വിളിച്ചിരുന്നത്. നിന്നെ ആരും സ്‌നേഹിക്കില്ല എന്നും ഗായിക പറഞ്ഞു. പക്ഷെ സംഗീതത്തോടുണ്ടായ അടങ്ങാത്ത സ്‌നേഹം എന്നെ ആ മാനസിക തകർച്ചയിൽ നിന്നും രക്ഷിച്ചു. അത് എന്നെ എല്ലാ കാര്യങ്ങളും ലളിതമായി എടുക്കാൻ സഹായിച്ചു എന്നും ജൊനിറ്റ പറയുന്നു.
2013-ൽ പുറത്തിറങ്ങിയ ‘ചെന്നൈ എക്‌സ്പ്രസ്’ എന്ന ചിത്രത്തിലെ തിതലി എന്ന ഗാനത്തിലൂടെയാണ് ജൊനിറ്റ പ്രശസ്തയാകുന്നത്. തുടർന്ന് ‘ദിൽവാലെ’, ‘ബാജിറാവു മസ്താനി’ തുടങ്ങിയ ചിത്രങ്ങളിലെ ഗണനകളും ജൊനിറ്റയെ ബോളിവുഡിലെ മുൻനിര പിന്നണി ഗായികമാരിൽ ഒരാളാക്കി മാറ്റി.