വാളയാര്‍ അമ്മയ്ക്ക് ഐക്യദാര്‍ഢ്യം; സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയ തീരുമാനമെന്ന് ബൃന്ദ കാരാട്ട്

വാളയാര്‍ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. നീതിക്കായുള്ള പോരാട്ടത്തില്‍ സിപിഐഎം വാളയാറിലെ അമ്മക്കൊപ്പമാണെന്നും എന്നും കൂടുംബത്തിന്റെ കൂടെയുണ്ടാവുമെന്നും ബൃന്ദ കാരാട്ട് കാഞ്ഞങ്ങാട്ടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘അമ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. എന്നും കുടുംബത്തിന്റെ കൂടെയുണ്ടാവും. ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്.’ ബൃന്ദ കാരാട്ട് നിലപാട് വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ എന്ത് പ്രചാരണം നടത്തിയാലും എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരുമെന്നും ബൃന്ദ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ബൃന്ദ രംഗത്തെത്തി. കേരളത്തെ എൽഡിഎഫ് സർക്കാർ പിന്നോട്ട് നയിക്കുന്നെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ജിയോ ബ്രാൻഡ് അംബാസഡറായി ഇറങ്ങിയിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.  കെ ഫോണിലൂടെ സാധാരണക്കാരുടെ വീടുകൾ ഡിജിറ്റലാക്കുകയാണ് എൽഡിഎഫ് സർക്കാർ. കേന്ദ്രസർക്കാരിന്റെ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്പോൾ കോവിഡ്‌ കാലത്ത് മൂന്നു‌മാസംമാത്രമാണ് ജനത്തിന്‌ നൽകിയത്. കേരളത്തിൽ 88 ലക്ഷം കുടുംബങ്ങൾക്കാണ് റേഷൻകട മുഖേന ഭക്ഷ്യധാന്യം നൽകുന്നതെന്നും അവർ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെയാണ് വാളയാര്‍ അമ്മയുടെ മത്സരം. ഭാഗ്യവതിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കുഞ്ഞുടുപ്പ് ആണ്. വാളയാര്‍ അമ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സംഭാവന അഭ്യര്‍ത്ഥിച്ച് സമൂഹ മാധ്യമങ്ങളില്‍ ക്രൗഡ് ഫണ്ടിങ് ക്യാംപെയ്ന്‍ നടക്കുന്നുണ്ട്.
തന്റെ ഫോട്ടോയും പേരും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് കുഴപ്പമില്ലെന്ന് ഭാഗ്യവതി വ്യക്തമാക്കിയിരുന്നു.