ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ മോഷണം നടത്തിയ വീട്ടുവേലക്കാരി പിടിയില്‍

ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ മോഷണം നടത്തിയ വീട്ടുവേലക്കാരി പിടിയില്‍ . 2019 മുതല്‍ അറുപത് പവന്‍ ആഭരണങ്ങള്‍ ചെറുതായി മോഷ്ടിക്കുയും അത് വിറ്റു പണമാക്കുകയും വീട്ടുവേലക്കാരി ഈശ്വരിയെയാണ് ഐശ്വര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ വളരെ ഭയത്തോടെ വ്യക്തമായ ഉത്തരങ്ങള്‍ ഇവര്‍ നല്‍കിയില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സാഹചര്യ തെളിവുകളും മറ്റും ഹാജരാക്കിയപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു.

ഇവരുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ വന്‍ തുക ഇടപാടുകള്‍ നടന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെന്ന സംശയത്തില്‍ ചോദ്യം ചെയ്യലിനായി ഈശ്വരിയെയും ഭര്‍ത്താവിനെയും തേനാംപേട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് 2019 മുതല്‍ 60 പവന്‍ ആഭരണങ്ങള്‍ ചെറുതായി മോഷ്ടിച്ച് പണമാക്കി മാറ്റിയതായി ഇവര്‍ സമ്മതിച്ചതായിയി പൊലീസ് പറയുന്നു.

ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ നഷ്ടമായെന്ന എന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത് നല്‍കിയത്. വജ്ര, സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നല്‍കിയിയത്. മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.