നഷ്‌ടമായ 18 സെക്കൻഡുകൾ, ബാഴ്‌സയ്ക്ക് കിട്ടിയത് വമ്പൻ പണി; ഫിഫയുടെ തീരുമാനം അറിയാൻ കാത്തിരിപ്പ്; സംഭവം ഇങ്ങനെ

‘കമ്പ്യൂട്ടർ പിശക്’ കാരണം LA ഗാലക്‌സി റൈറ്റ് ബാക്ക് ജൂലിയൻ അരൗജോവിനെ സൈൻ ചെയ്യുന്നത് ക്ലബ്ബിന് നഷ്‌ടമായെന്ന് ബാഴ്‌സലോണയുടെ ഫുട്‌ബോൾ ഡയറക്ടർ മാറ്റു അലെമാനി അവകാശപ്പെട്ടു. ട്രാൻസ്ഫർ വിന്ഡോ അടക്കുന്ന ദിവസം ബാഴ്സ പ്ലാനിട്ട സൈനിങ്ങാണ് സാങ്കേതിക തകരാർ മൂലമാണ് നടക്കത്തെ പോയത്.

അലമാനി പറയുന്നതനുസരിച്ച്, പേപ്പർ വർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലതാമസം വെറും 18 സെക്കൻഡ് മാത്രമായിരുന്നു. അദ്ദേഹം പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയോട് പറഞ്ഞു (h/t GOAL):

“കമ്പ്യൂട്ടർ പിശക് കാരണം ഞങ്ങൾ സൈൻ നടത്താൻ 18 സെക്കന്റ് വൈകി പോയി. ഫിഫയുടെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ. ലോണിലാണ് ഇപ്പോൾ താരത്തെ സൈൻ ചെയ്യുന്നതെങ്കിലും അത് സ്ഥിരമാക്കാനുള്ള അവസരം ബാഴ്സക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും, ബാഴ്സക്ക് അനുകൂലമായ രീതിയിൽ ഫിഫ സ്ഥിതിഗതികൾ വിലയിരുത്തുന്നില്ലെങ്കിൽ അരൗജോ ഇപ്പോൾ LA ഗാലക്‌സിയിൽ തുടരും.

തന്റെ ടീമിന്റെ ബിൽഡ്-അപ്പ് പ്ലേയിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന ഒരു സജീവ പ്രതിരോധക്കാരനാണ് അരൗജോ. LA ഗാലക്സിക്ക് വേണ്ടിയുള്ള 109 മത്സരങ്ങളിൽ നിന്ന് അദ്ദേഹം രണ്ട് ഗോളുകൾ നേടുകയും 14 അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്.