'രാഹുലിന്റെ ഈ രീതി ശരിയല്ല, പഞ്ചാബിലും ഇതു കണ്ടു, അവര്‍ക്കത് തിരിച്ചടിയായി'

ടീമിനെ നയിക്കുമ്പോള്‍ ബാറ്റിംഗില്‍ കെഎല്‍ രാഹുലിന്റെ ഇംപാക്ട് കുറയുന്നതായി ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇക്കാര്യത്തില്‍ രാഹുല്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കണ്ടു പഠിക്കണമെന്നും മികച്ച പ്രകടനങ്ങളിലൂടെ കോഹ്‌ലി ഇന്ത്യക്ക് നിരവധി വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ടീമിനെ നയിക്കുമ്പോള്‍ ബാറ്റിംഗില്‍ കെഎല്‍ രാഹുലിന്റെ ഇംപാക്ട് കുറയുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ നയിച്ചിരുന്നപ്പോള്‍ രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 133 ആയിരുന്നു. എന്നാല്‍ ക്യാപ്റ്റനല്ലാതിരുന്നപ്പോള്‍ അദ്ദേഹത്തിന് 146 സ്ട്രൈക്ക് റേറ്റുണ്ടായിരുന്നു. ഇതു ടീമിനെ അവസാനം മോശമായി ബാധിക്കുകയും ചെയ്യുന്നു. ഐപിഎല്ലില്‍ പഞ്ചാബിനു ഇതു തിരിച്ചടിയേകിയത് നമ്മള്‍ കണ്ടതാണ്.’

IND vs SA: Maybe KL Rahul Wants To Allow Yuzvendra Chahal To Come Back - Sanjay  Manjrekar On Why Venkatesh Iyer Didn't Bowl In First ODI

‘രണ്ടാം ഏകദിനത്തിലേക്കു വരികയാണെങ്കില്‍ രാഹുലിന്റെ ബാറ്റിംഗ് പങ്കാളിയായിരുന്ന റിഷഭ് പന്ത് വളരെ ആത്മവിശ്വാസത്തോയെയാണ് തുടക്കം മുതല്‍ ബാറ്റ് ചെയ്തതെന്നു കാണാം. വിരാട് കോഹ്‌ലി പെട്ടെന്നു പുറത്തായതിനാല്‍ താനും വേഗം ഔട്ടായാല്‍ അതു ടീമിനെ ബാധിക്കുമെന്ന് രാഹുലിന് തോന്നിയിട്ടുണ്ടാവും. ഇതു കാരണമാണ് രാഹുല്‍ അത്തരമൊരു ഡിഫന്‍സീവ് സമീപനം സ്വീകരിച്ചതെന്നു വേണമെങ്കില്‍ നിങ്ങള്‍ക്കു പറയാവുന്നതാണ്.’

‘എന്നാല്‍, ബാറ്റിംഗില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള താരമാണ് രാഹുല്‍. ഇതിനു ഏറ്റവും മികച്ച ഉദാഹരണമാണ് വിരാട് കോഹ്‌ലി. ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോഴും അദ്ദേഹത്തിലെ ബാറ്ററെ നമുക്ക് നഷ്ടമായില്ല. മാത്രമല്ല സ്വന്തം ബാറ്റിംഗ് മികവില്‍ അവന്‍ ഒരുപാട് മല്‍സരങ്ങല്‍ ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്തു. ഇതു പോലെയുള്ള രാഹുലിനെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്’ മഞ്ജരേക്കര്‍ പറഞ്ഞു.