കൂട്ടത്തിൽ ഭക്ഷണം കഴിക്കാൻ പോകുന്നവർക്ക് അയാൾ കാരണം അസ്വസ്ഥത തോന്നി, പിന്നെ നീ എന്തിനാ ധോണി അത് ഓർഡർ ചെയ്തതെന്ന് ഞങ്ങൾ ചോദിക്കും; ധോണിയുടെ വിചിത്രമായ ഭക്ഷണശീലത്തെ കുറിച്ച് ഉത്തപ്പ; ഇത് എന്തൊരു മനുഷ്യൻ!

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയുടെയും എംഎസ് ധോണിയുടെയും സൗഹൃദം 2007-ലെ ടി20 ലോകകപ്പോടെ തുടങ്ങിയതാണ്. ഏകദേശം രണ്ട് ദശാബ്ദങ്ങൾ നീണ്ട ഈ ബന്ധത്തിന് സ്വാഭാവികമായും രസകരമായ ഒരുപാട് ഓർമ്മകൾ ഉണ്ടാകും. താനും ധോണിയും ഒരുമിച്ച് പുറത്ത് പോകാറുണ്ടായിരുന്നു എന്നും വ്യത്യസ്ത തരം പലഹാരങ്ങളും ഭക്ഷണവും പരീക്ഷിക്കാറുണ്ടായിരുന്നു എന്നും പറഞ്ഞ ഉത്തപ്പ ധോണിയുടെ ചില ഭക്ഷണരീതികൾ കണ്ടിട്ട് തനിക്ക് ഞെട്ടൽ തോന്നിയെന്നും പറഞ്ഞു.

ജിയോ സിനിമയിലെ ‘മൈ ടൈം വിത്ത് ധോണി ft. ഉത്തപ്പ’ എന്ന പരിപാടിയിൽ, റോബിൻ ഉത്തപ്പ, എംഎസ് ധോണിയുടെ ഭക്ഷണശീലങ്ങൾ, പ്രത്യേകിച്ച് ബട്ടർ ചിക്കൻ കഴിക്കുമ്പോൾ, കൂട്ടത്തിൽ എല്ലാവരെയും ധോണി കൺഫ്യൂഷനിൽ ആക്കിയിരുന്നു എന്നും പറയുന്നു.

“ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. ഞങ്ങൾക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു: സുരേഷ് റെയ്ന, ഇർഫാൻ പത്താൻ, ആർ പി സിംഗ്, പിയൂഷ് ചൗള, മുനാഫ് (പട്ടേൽ), എം എസ്, പിന്നെ ഞാനും. ദാൽ മഖ്‌നി, ബട്ടർ ചിക്കൻ, ജീര ആലു, ഗോബി, റൊട്ടി എന്നിവ ഞങ്ങൾ ഓർഡർ ചെയ്യും. എന്നാൽ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ വളരെ കർക്കശക്കാരനായ വ്യക്തിയാണ് എം.എസ്. അവൻ ബട്ടർ ചിക്കൻ കഴിക്കും, പക്ഷേ ചിക്കൻ ഇല്ലാതെ, ഗ്രേവിയുടെ കൂടെ മാത്രം! ചിക്കൻ കഴിക്കുമ്പോൾ അവൻ റൊട്ടി കഴിക്കില്ല. ഭക്ഷണ കാര്യത്തിൽ ആരും തുടരാത്ത ചില ശീലങ്ങൾ അവനുണ്ട്.”