മാൻ ഓഫ് ദി സീരീസ് എനിക്ക് അവകാശപ്പെട്ടതല്ല, അവാർഡ് മേടിച്ചശേഷം ഞെട്ടിച്ച് ഹാര്ദിക്ക് പാണ്ഡ്യ; സംഭവം ഇങ്ങനെ

ബുധനാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന അവസാന ടി20യിൽ ടീം ഇന്ത്യ ന്യൂസിലൻഡിനെ 168 റൺസിന് തകർത്തപ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തു. തൽഫലമായി, ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ആദ്യ മത്സരത്തിൽ തോൽവിയെറ്റ് വാങ്ങിയ ശേഷം മനോഹരമായിട്ടാണ് ഇന്ത്യ തിരിച്ചെത്തിയത്.

അഹമ്മദാബാദിൽ 17 പന്തിൽ 30 റൺസ് നേടിയ ഹാർദിക് ഇന്ത്യയെ 234/4 എന്ന നിലയിലേക്ക് നയിച്ചു. നാല് ബൗണ്ടറികളും ഒരു കൂറ്റൻ സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. തന്റെ നാലോവറിൽ 4/16 എന്ന കണക്കുമായി ബോളിങ്ങിലും താരം തിളങ്ങി.

ടി20 ഐ പരമ്പരയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ അദ്ദേഹം പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് അർഹിക്കുന്നു. എന്നിരുന്നാലും, മറ്റ് അസാധാരണ പ്രകടനങ്ങൾ ഉണ്ടെന്ന് ഹാർദിക് കണക്കാക്കുകയും തന്റെ വിജയത്തിന് സപ്പോർട്ട് സ്റ്റാഫിനും ടീമംഗങ്ങൾക്കും ക്രെഡിറ്റ് നൽകുകയും ചെയ്തു.

“ഞാൻ അത് കാര്യമാക്കുന്നില്ല, പക്ഷേ ചില പ്രകടനങ്ങൾ ഉണ്ടായിരുന്നു, അത് അസാധാരണമായിരുന്നു,” മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. “ക്രെഡിറ്റ് മുഴുവൻ സപ്പോർട്ട് സ്റ്റാഫിനും ടീമിനും അവകാശപ്പെട്ടതാണ്. ടീമിന് വേണ്ടിയുള്ള ട്രോഫി ഞാൻ സ്വീകരിക്കുന്നു, അതിൽ സന്തോഷമുണ്ട്.”

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെ കൂച്ചുവിലങ്ങിട്ട് പൂട്ടി ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സന്ദര്‍ശകര്‍ 12.1 ഓവറില്‍ 66 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ വമ്പന്‍ ജയവും സ്വന്തമായി.

നാല് വിക്കറ്റ് വീഴ്ത്തിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കിവീസിനെ പിടിച്ചു കെട്ടിയത്. അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.