ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ. സുനിൽ ഗവാസ്‌കറും ചേതേശ്വര് പൂജാരയും സംയുക്തമായി 11 ടെസ്റ്റുകളിൽ നാഴികക്കല്ലിലെത്തിയ ഈ അഭിമാന റെക്കോർഡ് താരം ഇന്നത്തെ തകർപ്പൻ ഇന്നിങ്‌സോടെ സ്വന്തമാക്കി. തൻ്റെ കരിയറിലെ ഒമ്പതാം ടെസ്റ്റ് മത്സരത്തിലൂടെയാണ് താരം ഈ അഭിമാന നേട്ടത്തിലേക്ക് എത്തിയത്. ലോക ക്രിക്കറ്റ് ആകെ മൊത്തം പരിഗണിക്കുകയാണെങ്കിൽ 7 ഇന്നിങ്സിൽ നിന്ന് ഈ നേട്ടത്തിൽ എത്തിയ ബ്രാഡ്മാൻ ഒന്നാം സ്ഥാനത്ത് ഇരിക്കുകയാണ്.
ഹെർബർട്ട് സട്ട്‌ക്ലിഫ്, എവർട്ടൺ വീക്ക്‌സ്, ജോർജ്ജ് ഹെഡ്‌ലി എന്നിവർക്കൊപ്പമാണ് ജയ്‌സ്വാൾ ഈ നാഴികക്കല്ലിലെത്തിയത്. ഈ താരങ്ങളെല്ലാം ഏറെ നാളുകളായി ലിസ്റ്റിൽ മറ്റാരും വരാതെ ഇരുന്നപ്പോൾ അതിലേക്ക് ഒരു ഇന്ത്യൻ താരം തന്നെ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.
ടെസ്റ്റ് ക്രിക്കറ്റിലെ ജയ്‌സ്വാളിൻ്റെ 16-ാം ഇന്നിംഗ്‌സാണിത്. അങ്ങനെ നോക്കിയാൽ ഇടംകൈയ്യൻ യുവതാരം അന്താരാഷ്ട്ര തലത്തിൽ റെഡ്-ബോൾ ക്രിക്കറ്റിൽ 1000 റൺസ് എന്ന നാഴികക്കല്ലിലേക്ക് എത്താൻ ഏറ്റവും കുറവ് ഇന്നിംഗ്സ് എടുത്ത ആറാമത്തെ താരാമം. 14 ഇന്നിംഗ്‌സുകളിൽ ഫോർമാറ്റിൽ 1000 റൺസ് പിന്നിട്ട വിനോദ് കാംബ്ലിയാണ് ഇന്ത്യക്കാരുടെ ലിസ്റ്റിൽ ഒന്നാമത്.
Read more
18 ഇന്നിംഗ്‌സുകളിൽ മാത്രം ഈ നേട്ടം കൈവരിച്ച ചേതേശ്വർ പൂജാരയെ ജയ്‌സ്വാൾ ഇന്ന് മറികടന്നു. ഇന്ത്യൻ മറുപടിയിൽ ഇംഗ്ലീഷ് ബോളർമാർ തകർത്തെറിഞ്ഞ ജയ്‌സ്വാൾ 58 പന്തിൽ 57 റൺ എടുത്താണ് മടങ്ങിയത്. ഇന്നിങ്സിൽ 5 ബൗണ്ടറിയും 3 സിക്‌സും ഉൾപ്പെട്ടിരുന്നു. അതേസമയം ഇന്ത്യയ്‌ക്കെതിരായി ധർമ്മശാലയിൽ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 218 റൺസിന് ഓൾഔട്ട് ആയി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന്റെ സ്പിൻ മാന്ത്രികതയാണ് ഇംഗ്ലണ്ടിനെ തകർത്തത്. അശ്വൻ നാല് വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണർ സാക്ക് ക്രോളി മാത്രമാണ് ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.