നേതാവെന്ന നിലയിൽ ഗുജറാത്ത് ടൈറ്റൻസ് (ജിടി) പരിശീലകൻ ആശിഷ് നെഹ്‌റ വഹിച്ച പങ്കിനെ അഭിനന്ദിച്ച് ടീം ഇന്ത്യ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. സമാന ചിന്താഗതിക്കാരനായ പരിശീലകനുമായി ചേർന്ന് പ്രവർത്തിക്കുന്നത് തന്റെ ക്യാപ്റ്റൻസിക്ക് മൂല്യം വർദ്ധിപ്പിച്ചതായി ക്രിക്കറ്റ് താരം പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. രാജ്‌കോട്ടിൽ നടന്ന അവസാന മത്സരത്തിൽ 91 റൺസിന് ജയിച്ച ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 51 പന്തിൽ സൂര്യകുമാർ യാദവിന്റെ 112* റൺസിന്റെ ബലത്തിൽ 228-5 എന്ന സ്‌കോർ പടുത്തുയർത്തി. പിന്നീട് ബൗളർമാർ ചേർന്ന് ശ്രീലങ്കയെ 16.4 ഓവറിൽ 137 റൺസിന് പുറത്താക്കി.
പാണ്ഡ്യയ്ക്ക് ക്യാപ്റ്റൻസിയിൽ കാര്യമായ പരിചയമില്ലെങ്കിലും, കഴിഞ്ഞ വർഷം അവരുടെ കന്നി ഐപിഎൽ സീസണിൽ അദ്ദേഹം ഗുജറാത്ത് ടൈറ്റൻസിനെ (ജിടി) കിരീടത്തിലേക്ക് നയിച്ചു. ശ്രീലങ്കൻ ടി20 ഐയ്ക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ പാണ്ഡ്യയോട് ജിടിയെ നയിച്ച അനുഭവം എത്രത്തോളം സഹായിച്ചുവെന്ന് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെ:
‘ജൂനിയർ ക്രിക്കറ്റിൽ ഞാൻ ഒരിക്കലും ടീമിനെ നയിച്ചിട്ടില്ല. അണ്ടർ 16 തലത്തിൽ ഞാൻ ബറോഡയെ നയിച്ചു. ഗുജറാത്ത് ടീമിനെ നയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. ആശിഷ് നെഹ്‌റ എന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റമുണ്ടാക്കി – ഞങ്ങൾ വളരെ സമാനമായ ക്രിക്കറ്റ് ചിന്താഗതിക്കാരാണ്.
“ഞാൻ അദ്ദേഹത്തിനൊപ്പമായിരുന്നതിനാൽ അത് എന്റെ ക്യാപ്റ്റൻസിക്ക് കൂടുതൽ മൂല്യം നൽകി. എനിക്കറിയാവുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ അത് എന്നെ സഹായിച്ചു. അതാണ് എന്റെ നായകമികവിന് എന്നെ സഹായിച്ചത്.
രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ എന്നിവരെ ശ്രീലങ്ക ടി20 ഐയിലേക്ക് തിരഞ്ഞെടുത്തില്ല, പാണ്ഡ്യ പരമ്പരയിൽ താരതമ്യേന പരിചയമില്ലാത്ത ടീമിനെ നയിച്ചു. താൻ ഈ ദൗത്യം എത്ര വെല്ലുവിളി നിറഞ്ഞതാണെന്ന് 29-കാരൻ ഉറപ്പിച്ചു പറഞ്ഞു:
“(ഒരു യുവ ടീമിനെ) നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, അതേ സമയം, ഇത് ഒരു യുവ ഗ്രൂപ്പാണ്. അവർ തെറ്റുകൾ വരുത്തുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യും. ഒരിക്കൽ നിങ്ങൾ ഒരു തെറ്റ് ചെയ്താൽ, അതിൽ നിന്ന് നിങ്ങൾ പഠിക്കുമെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. തെറ്റുകൾ പറ്റിയാൽ അത് അംഗീകരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാന കാര്യം. അത് അംഗീകരിച്ചാൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാകും.”
Read more
എന്തായാലും യുവനിരയുമായി ഏഷ്യ കപ്പ് ജേതാക്കളായ ശ്രീലങ്കയെ തകർത്തെറിഞ്ഞ പ്രകടനം മികച്ചത് തന്നെ ആയിരുന്നു.