മികച്ച തുടക്കം മുതലാക്കാനാകാതെ ഇന്ത്യ; മുന്‍നിര തകര്‍ന്നു

കാണ്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ടോസ് നേടി ബാറ്റിംഗിനറങ്ങിയ ഇന്ത്യയ്ക്ക് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ശുഭ്മാന്‍ ഗില്‍ (93 പന്തില്‍ 52), മായങ്ക് അഗര്‍വാള്‍ (28 പന്തില്‍ 13), ചേതേശ്വര്‍ പൂജാര (88 പന്തില്‍ 26), അജിങ്ക്യ രഹാനെ (63 പന്തില്‍ 35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

53 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അരങ്ങേറ്റ മത്സരം കളിക്കുന്ന ശ്രേയസ് അയ്യര്‍ (15), രവീന്ദ്ര ജഡേജ (4) എന്നിവരാണ് ക്രീസില്‍. ന്യൂസിലാന്‍ഡിനായി കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.

Image

പ്രമുഖ താരങ്ങളില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം വിശ്രമത്തിലാണ്. അതേസമയം മുഴുവന്‍ ശക്തിയോടെയുമാണ് ന്യൂസിലാന്‍ഡിന്റെ വരവ്.

Image

2012 ന് ശേഷം ഇന്ത്യയില്‍ ഒരു ടീമും ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഈ ചരിത്രം തിരുത്താനാവും കെയ്ന്‍ വില്യംസന്‍ നയിക്കുന്ന ന്യൂസിലാന്‍ഡ് ലക്ഷ്യമിടുന്നത്. 1988ലാണ് അവസാനമായി ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത്.

Image

പ്ലേയിംഗ് 11 ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ

പ്ലേയിംഗ് 11 ന്യൂസിലാന്‍ഡ്: ടോം ലാദം, വില്‍ യങ്, കെയ്ന്‍ വില്യംസന്‍, റോസ് ടെയ്ലര്‍, ഹെന്‍ റി നിക്കോള്‍സ്, ടോം ബ്ലന്‍ഡല്‍, റാച്ചിന്‍ രവീന്ദ്ര, കെയ്ല്‍ ജാമിസന്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം സോമര്‍വില്ലി.