ഡബിള്‍ സെഞ്ച്വറിയ്ക്ക് അരികെ നില്‍ക്കെ ഇന്നിംഗ്‌സ് ഡിക്ലയര്‍; പ്രതികരിച്ച് ജഡേജ

രവീന്ദ്ര ജഡേജയ്ക്ക് ഇരട്ടശതകം അടിക്കാന്‍ കഴിയുമായിരുന്ന മത്സരത്തില്‍ അപ്രതീക്ഷിതമായി ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത് ഉയര്‍ത്തി വി്ട്ടത് വന്‍ വിവാദമായിരുന്നു. കരിയറിലെ ഒരു നാഴിക്കക്കല്ലാകുമായിരുന്ന ഘട്ടത്തില്‍ ജഡേജയ്ക്ക് ഇരട്ട ശതകം നിഷേധിക്കപ്പെട്ടതായിട്ടാണ് ഉയര്‍ന്ന ആരോപണങ്ങള്‍. എന്നാല്‍ താന്‍ കൂടി പറഞ്ഞിട്ടായിരുന്നു ഇന്ത്യന്‍ നായകന്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതെന്ന്് വ്യക്തമാക്കി രവീന്ദ്ര ജഡേജ.

തന്റെ നേട്ടത്തേക്കാള്‍ ടീമിന്റെ നേട്ടത്തിന് പ്രാധാന്യം കൊടുത്ത രവീന്ദ്ര ജഡേജയുടെ തീരുമാനം വന്‍ കയ്യടി ഏറ്റുവാങ്ങുകയാണ്. പിച്ചില്‍ ബൗണ്‍സും ടേണുമെല്ലാം കിട്ടി തുടങ്ങുന്നത് മുതലാക്കാന്‍ താരം തന്നെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ സന്ദേശം നല്‍കുകയായിരുന്നു. ജഡേജ 175 റണ്‍സ് എടുത്തു നില്‍ക്കുമ്പോഴായിരുന്നു ഇന്ത്യ എട്ടിന് 574 റണ്‍സിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. പിന്നാലെ ഇന്ത്യ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സിലെ നാലു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ഞാനും അവരോട് പറഞ്ഞിരുന്നു ബൗണ്‍സ് ടേണും കിട്ടിത്തുടങ്ങി പന്തെറിയാന്‍ തുടങ്ങേണ്ട സമയമായി. അവരെ ബാറ്റിംഗിന് ഇറക്കേണ്ട നേരമായെന്ന് സന്ദേശം ഞാന്‍ അയച്ചിരുന്നു. ശ്രീലങ്ക രണ്ടര ദിവസം ഫീല്‍ഡ് ചെയ്ത് തളര്‍ന്നിരിക്കുക കൂടിയായ സാഹചര്യത്തില്‍ പരമാവധി അവസരം മുതലെടുക്കാന്‍ ഉദ്ദേശിച്ച് താന്‍ കൂടി പറഞ്ഞത് അനുസരിച്ചായിരുന്നു ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനം വന്നതെന്നാണ് ജഡേജ പറഞ്ഞത്.