അഫ്ഗാനിസ്ഥാനെതിരെ ഞാൻ കളിച്ചത് ആ ഗുരുതര രോഗവുമായി, വെളിപ്പെടുത്തി സ്റ്റീവ് സ്മിത്ത്

അഡ്‌ലെയ്ഡിൽ അഫ്ഗാനിസ്ഥാനെതിരായ അവരുടെ അവസാന T20 ലോകകപ്പ് 2022 ഗ്രൂപ്പ് മത്സരത്തിൽ താൻ COVID-19 ബാധിച്ചിട്ടും കളിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുന്നു എന്ന് സ്റ്റാർ ഓസ്‌ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് വെളിപ്പെടുത്തി. നിലവിലെ തന്റെ ഫോമും താൻ ഗാമിൽ വരുത്തിയ മാറ്റങ്ങളുമാണ് എപ്പിസോഡിൽ താരം ചർച്ച ചെയ്യുനത്.

ഒരു ഇടക്കാലത്ത് മോശം ഫോമിലായിരുന്നു താരം നിലവിൽ മികച്ച ഫോമിലൂടെ പഴയ ട്രാക്കിൽ എത്തിയിരിക്കുകയാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ബോർഡർ – ഗവാസ്‌ക്കർ ട്രോഫി മുന്നിൽ നിൽക്കെ താരം മികച്ച ഫോമിലെത്തിയത് ടീമിന് ഗുണം തന്നെയാണ്.

തന്റെ നാലാമത്തെ അലൻ ബോർഡർ മെഡൽ നേടിയ ശേഷം സംസാരിച്ച സ്മിത്ത്, ഇന്ത്യയ്‌ക്കെതിരായ 2015 വേനൽക്കാലത്ത് തന്റെ ഏറ്റവും മികച്ച പ്രകടനത്തെ അനുസ്മരിച്ചു, ആ ടച്ച് തിരികെ ലഭിക്കാൻ താൻ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ T20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി താൻ കോവിഡുമായിതാൻ കളിച്ചതെന്നും താരം പറയുന്നു.

ദി ഏജ് ഉദ്ധരിച്ച പ്രകാരം അദ്ദേഹം പറഞ്ഞു:

“നിങ്ങൾ വിശ്വസിക്കാത്ത വിധത്തിൽ ഞാൻ ഇത്രയും കാലം ഫൂട്ടേജുകൾ നോക്കിയിരുന്നു, പ്രധാനമായും 2015 ലെ ഇന്നിംഗ്‌സുകൾ. ഇന്ത്യൻ പരമ്പരയിൽ മികച്ച പ്രകടനം ഞാൻ നടത്തിയത് ആ കാലത്ത് ആയിരുന്നു. അതാണ് എന്റെ ബ്ലൂപ്രിന്റ്. ഞാൻ അവിടെ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാൻ ഞാൻ എപ്പോഴും മടങ്ങിപ്പോകും.

അഫ്ഗാനിസ്ഥാനെതിരെ കോവിഡുമായി ബന്ധപ്പെട്ടാണ് കളിച്ചത്. പിന്നീട് ഞാൻ കളിച്ച അടുത്ത കളി ഇംഗ്ലണ്ടിനെതിരെ ആയിരുന്നു, ആ കളിയിൽ ഞാൻ 80 റൺസ് നേടി പുറത്താകാതെ നിന്നു. അതെ അതോടെ ഞാൻ ട്രാക്കിലെത്തി.”