വന്നു വന്നു വന്നു, ഇംഗ്ലണ്ടിനെ രക്ഷിക്കാൻ ഇന്ത്യയിൽ വിമാനമിറങ്ങി സൂപ്പർ താരം; മറ്റ് ടീമുകൾ ജാഗ്രതൈ!

ഒക്ടോബർ 21 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് കുന്തമുന ജോഫ്ര ആർച്ചർ ടീമിനൊപ്പം ചേർന്നിരിക്കുകയാണ് . നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് 28 കാരനായ താരത്തിന് പരിക്കുകൾ അലട്ടിയിരുന്നു. അതിനാൽ തന്നെ താരത്തിന് ടീമിനൊപ്പം ചേരാൻ സാധിച്ചിരുന്നില്ല. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അദ്ദേഹത്തെ 15 അംഗ ടീമിൽ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു, അതിനാൽ, അദ്ദേഹം ആദ്യം ടീമിനൊപ്പം യാത്ര ചെയ്തിരുന്നില്ല.

എന്നിരുന്നാലും ലോകകപ്പ് ആരംഭിച്ച് മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം തോറ്റ ഇംഗ്ലണ്ട് ഇപ്പോൾ വളരെ മോശമായ അവസ്ഥയിലാണ്. സെമിഫൈനലിലേക്ക് യോഗ്യത നേടുന്നതിന്, ജോസ് ബട്ട്‌ലറുടെ നേതൃത്വത്തിലുള്ള ടീമിന് വിജയങ്ങൾ അനിവാര്യമാണ്. ഈ നിർണായക ഘട്ടത്തിൽ ആർച്ചർ ടീമിൽ ചേരുന്നത് അത്യന്താപേക്ഷിതമാണ്. അദ്ദേഹം ഇതുവരെ 15 അംഗ ടീമിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും, കഴിഞ്ഞ മത്സരത്തിൽ റീസ് ടോപ്ലി കാൽമുട്ടിന് പരിക്കേറ്റതിനാൽ അവസാന നിമിഷം മാറ്റത്തിന് സാധ്യതയുണ്ട്.

മെയ് മാസത്തിലാണ് ആർച്ചർ തന്റെ അവസാന പ്രൊഫഷണൽ മത്സരം കളിച്ചത്, അദ്ദേഹത്തിന്റെ ഫിറ്റ്നസ് ഇനിയും നോക്കേണ്ടതുണ്ട്. ഇതുവരെ 21 ഏകദിന മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച അദ്ദേഹം 42 വിക്കറ്റുകൾ വീഴ്ത്തി. 2019 ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിനെ വിജയിപ്പിക്കുന്നതിൽ അദ്ദേഹം പങ്ക് വഹിച്ചു.

ആർച്ചറിന്റെ അഭാവത്തിൽ ബേഡ ബൗൾ ചെയ്യുന്ന ക്രിസ് വോക്‌സ് ധാരാളം റൺസ് ചോർത്തുന്നു, അത് ആശങ്കാജനകമാണ്. സാം കറന്റെ ഫോം ദയനീയമാണ്. ഇംഗ്ലണ്ട് അവരുടെ പേസ് യൂണിറ്റ് ഉടൻ പരിഹരിക്കേണ്ടതുണ്ട്. അതിനാൽ, 15 അംഗ ടീമിൽ ആർച്ചർ വരുന്നത് ടീമിന് ഗുണം ചെയ്യും,

മറുവശത്ത്, കഴിഞ്ഞ മത്സരത്തിൽ ബാറ്റർമാർക്കും മുന്നേറാനായില്ല. ഹാരി ബ്രൂക്ക് ഒഴികെ മറ്റാർക്കും തിളങ്ങാൻ സാധിച്ചില്ല.