ലിബര്‍ട്ടി ബഷീറിന്റെ പരാതി; ദീലിപിന് എതിരെ മാനനഷ്ടക്കേസ് എടുത്തു

ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദീലിപിനെതിരെ മാനനഷ്ടക്കേസെടുത്തു. നടിയെ ആക്രമിച്ചതിനു പിന്നില്‍ ലിബര്‍ട്ടി ബഷീറാണെന്ന് പറഞ്ഞതിനെതിരെയാണ് കേസ്. നവംബര്‍ 7 ന് ദിലീപ് തലശേരി കോടതിയില്‍ ഹാജരാകണം.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പുതിയ സാക്ഷിയായി. അധികകുറ്റപത്രത്തില്‍ രഞ്ജുവിന്റെ പേരും കൂടി ഉള്‍പ്പെടുത്തി. കാവ്യയും പള്‍സര്‍ സുനിയും തമ്മിലുള്ള പരിചയത്തിന് രഞ്ജു സാക്ഷിയെന്ന് ക്രൈംബ്രാഞ്ച്. ആകെ 102 സാക്ഷികള്‍. അധിക കുറ്റപത്രത്തില്‍ ഏക പ്രതി ദിലീപിന്റെ സുഹൃത്തായ് ശരത്താണ്. ദിലീപിനെതിരെ തെളിവുനശിപ്പിച്ചതിനും കുറ്റം ചുമത്തി.

Read more

നടിയെ ആക്രമിച്ച കേസില്‍ അധികകുറ്റപത്രം നല്‍കിയെന്ന് പ്രോസിക്യൂഷന്‍. വിചാരണക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കേസ് പത്തുദിവസത്തിനുശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതിനിടെ അന്വേഷണം ശരിയായ ദിശയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചു.