വിക്രം വേദ, കൈതി, ആർഡിഎക്സ് തുടങ്ങീ സിനിമകളിലൂടെ സംഗീത പ്രേമികൾക്ക് സുപരിചിതനായ സംഗീത സംവിധായകനാണ് സാം സി. എസ്
ഇപ്പോഴിതാ തമിഴ് സംഗീത രംഗത്തുവന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സാം സി. എസ്. ഇപ്പോൾ പാട്ട് പാടുന്ന ആളെ തിരഞ്ഞെടുക്കുന്നത് പോലും മാർക്കറ്റ് നോക്കിയാണ് എന്നാണ് സാം പറയുന്നത്. കൂടാതെ സംഗീത സംവിധായകർ തന്നെ പാടുന്നതും ഒരു ട്രെൻഡ് ആയി മാറിയെന്ന് സാം കുട്ടിചേർത്തു.
“2023ൽ പാട്ടുകാരുടെ കാര്യത്തിൽ തമിഴ് സിനിമയിൽ വലിയ വ്യത്യാസമുണ്ടായിട്ടുണ്ട്. ഇത് വേണമെങ്കിൽ ഒരു പരാതിയായി പരിഗണിക്കാം. ഈ വർഷം തമിഴ് സിനിമയിൽ വലിയ ഹിറ്റായ പാട്ടുകൾ നോക്കിയാൽ മനസിലാവും അധികവും പാടിയിട്ടുള്ളത് സംഗീത സംവിധായകർ തന്നെയാണ്. അനിരുദ്ധ്, സന്തോഷ് നാരായണൻ അങ്ങനെ എല്ലാവരും പാടുന്നവരാണ്.
എല്ലാവരും പാട്ട് കമ്പോസ് ചെയ്യുന്നവരാണ്. ഒരു സമയത്ത് നമ്മൾ നോക്കുകയാണെങ്കിൽ എസ്. പി. ബി സാർ, യേശുദാസ് സാർ, മനോ സാർ അങ്ങനെ ഒരുപാട് പാട്ടുകാർ ഉണ്ടായിരുന്നു. പാട്ടുകാരുടെ മൂല്യം വളരെ വലുതാണ്.
Read more
ഇപ്പോൾ ഒരു സിനിമയുടെ സംവിധായകൻ പാട്ട് പാടിക്കുന്നത് സിനിമയുടെ മാർക്കറ്റിങും കൂടെ നോക്കിയിട്ടാണ്. പാട്ടെന്ന് പറയുന്നത് തന്നെ ഒരു മാർക്കറ്റിങാണ്. ഒരാൾ പാടിയിൽ ഇത് ഒരുപാട് പേർ കേൾക്കുമോ എന്ന് ചിന്തിച്ച് സംഗീതം ചെയ്യുന്ന പോലെയായി മാറിയിട്ടുണ്ട് ഇപ്പോൾ.” എന്നാണ് ഒരു തമിഴ് മാധ്യമത്തിനോട് സാം സി. എസ് പറഞ്ഞത്.