മുസ്ലീങ്ങളെ കൊല്ലാന്‍ ആഹ്വാനം നല്‍കിയ ജാഗ്രതി ശുക്ല വ്യാജവാര്‍ത്തകളില്‍ അഗ്രഗണ്യയെന്ന് പ്രശാന്തോ റോയ്; 'സീ ന്യൂസിന് പോലും ബുദ്ധിമുട്ടായി മാറിയ വിഷം'

ജെകെ 24-7 ന്യൂസ് അവതാരക ജാഗ്രതി ശുക്ലക്കെതിരെ നാസ്‌കോം വൈസ് പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ പ്രശാന്തോ റോയ്. ജാഗ്രതി വ്യാജവാര്‍ത്തകളില്‍ അഗ്രഗണ്യ. ഇപ്പോള്‍ മുസ്ലീങ്ങളെ കൊല്ലാനുള്ള ആയുധം കരുതാനുള്ള ആഹ്വാനം നടത്തുന്നു. ഇവളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുക എന്നാണ് പ്രശാന്തോ റോയ് ട്വറ്ററില്‍ കുറിച്ചിരിക്കുന്നത്. ഈ ജീവി ഒരു കാലത്ത് മാധ്യമപ്രവര്‍ത്തകയായിരുന്നു. സീ ന്യൂസിന് പോലും സഹിക്കാന്‍ ബുദ്ധിമുട്ടായി മാറിയ വിഷമാണ് ഇവര്‍ എന്നും പ്രശാന്തോ റോയ് ആരോപിക്കുന്നു. ജാഗ്രതി ശുക്ലയുടെ ഒരു ട്വീറ്റാണ് പ്രശാന്തോ റോയിയെ പ്രകോപിപ്പിച്ചത്.

“”അവര്‍ നമ്മളെ ട്രെയ്നുകളില്‍ കൊന്നു, നമ്മുടെ വിമാനങ്ങള്‍ റാഞ്ചി, ഹോട്ടലുകളില്‍ നമ്മളെ ബന്ദികളാക്കി. നമ്മളെ കശ്മീരില്‍ നിന്ന് ആട്ടിയോടിച്ചു. ഇപ്പോള്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ പേരില്‍ നമ്മളെ കൊല്ലുന്നു. നമ്മള്‍ ഭയപ്പെട്ടാണ് ജീവിക്കുന്നത് എന്നതാണ് സത്യം. എന്നാല്‍ അവര്‍ അങ്ങനെയല്ല. ഇത് ഇനി അനുവദിക്കാനാവില്ല. അവരെ കൊല്ലാനുള്ള മാരകായുധങ്ങള്‍ എല്ലായ്പ്പോളും കൂടെ കരുതുക. അവര്‍ നമ്മളെ കൊല്ലും മുമ്പ് നമ്മള്‍ അവരെ കൊല്ലണം”” എന്നാണ് ജാഗ്രതി ട്വിറ്ററില്‍ കുറിച്ചത്. ഇതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകതയും ചെയ്തിരുന്നു.

https://twitter.com/JagratiShukla29/status/957844507214585857?ref_src=twsrc%5Etfw&ref_url=https%3A%2F%2Fwww.azhimukham.com%2Ftrending-viral-prasantoroy-jagratishukla%2F

നേരത്തെ സീ ന്യൂസ് അവതാരക ആയിരുന്ന ജാഗ്രതി വ്യാജ പ്രചാരണങ്ങളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പട്ടപ്പോള്‍ “”കമ്മി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു, പ്രവൃത്തിയുടെ ഫലം””- എന്ന് പറഞ്ഞ് ജാഗ്രതി ട്വിറ്ററില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.