യൂറോ കപ്പില്‍ നിന്ന് പുറത്തായി; ഫ്രാന്‍സ് സൂപ്പര്‍ താരങ്ങളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

സ്വിറ്റ്‌സര്‍ലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി ഫ്രാന്‍സ് യൂറോ കപ്പില്‍ നിന്ന് പുറത്തായതിനു പിന്നാലെ ടീമിലെ സൂപ്പര്‍താരങ്ങളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. യുവന്റസ് താരമായ അഡ്രിയാന്‍ റാബിയട്ടിന്റെ മാതാവ് വെറോണിക്ക റാബിയട്ടാണ്
എംബാപ്പെ, പോഗ്ബ എന്നിവരുടെ കുടുംബാംഗങ്ങളുമായി വാക്കേറ്റം നടത്തിയത്.

മത്സരത്തിന്റെ ഷൂട്ടൗട്ടിലെ അവസാന കിക്ക് എംബാപ്പെ നഷ്ടപ്പെടുത്തിയതിനു പിന്നാലെയാണ് വെറോണിക്ക റാബിയട്ട് ഫ്രാന്‍സിലെ മറ്റു താരങ്ങളുടെ കുടുംബാംഗങ്ങളുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത്. ആദ്യം പോഗ്ബയുടെ കുടുംബാംഗങ്ങളെ സമീപിച്ച അവര്‍ സ്വിറ്റസര്‍ലന്‍ഡിന്റെ അവസാനത്തെ ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പന്ത് നഷ്ടപ്പെടുത്തിയതിനെ ചോദ്യം ചെയ്യുകയായിരുന്നു.

SPORTbible - The Latest Sports News, Videos, Rumours & Pictures

തുടര്‍ന്ന് എംബാപ്പെയുടെ അച്ഛനെ സമീപിച്ച വെറോണിക്ക എംബാപ്പെയുടെ അഹങ്കാരം കുറക്കാന്‍ പഠിപ്പിക്കണം എന്നാവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു.

യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് അപ്രതീക്ഷിതമായാണ് ഫ്രാന്‍സ് തോറ്റത്. രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ഫ്രാന്‍സ് തോല്‍വി ഏറ്റുവാങ്ങിയത്. മുഴുവന്‍ സമയത്തും അധികസമയത്തും മത്സരം 33 സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ കണ്ടെത്തിയത്.