റൺ ഒഴുകുന്ന പിച്ചിൽ മത്സരം കാണാൻ എത്തിയവരെ ഇന്ത്യൻ ബൗളറുമാർ നിരാശപെടുത്തിയപ്പോൾ ആഫ്രിക്കൻ ടീമിന്റെ വിലാപഗാനം സ്റ്റേഡിയത്തിൽ മുഴങ്ങി. ഒന്നിന് പുറകെ ഒന്നായി അവർ കൂടാരം കയറാൻ മത്സരിച്ച മത്സരത്തിൽ ടീമിന് നേടാനായത് 8 വിക്കറ്റ് നഷ്ട്ടത്തിൽ 106റൺസ് മാത്രം.
കാര്യവട്ടത്ത് ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വെറും 2.4 ഓവറില്‍ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമാവുമ്പോള്‍ ടീം സ്കോര്‍ രണ്ടക്കം കടന്നിരുന്നില്ല. ആദ്യ റാൻഡ് വിക്കറ്റുകൾ കാണികൾ ആഘോഷിച്ചപ്പോൾ പിന്നെ വിക്കറ്റുകൾ കൊഴിയുമ്പോൾ ഞങ്ങ വന്നത് റൺസ് കാണാൻ ആണെന്ന മനോഭാവത്തിൽ ആയിരുന്നു അവർ.
ദക്ഷിണാഫ്രിക്കക്ക് ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് ചാഹര്‍ എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ഒരു വിക്കറ്റ് കൂടി നഷ്ടമായി. ചുരുക്കി പറഞ്ഞാൽ പവർ പ്ലേയിൽ തന്നെ പകുതി താരങ്ങൾ കൂടാരം കയറി.
Read more
രക്ഷിച്ചത് കേശവ് മഹാരാജ് റൺസാണ്. അത് എങ്കിൽ ടീം സ്കോർ 10 പോലും കടക്കിലായിരുന്നു. ഇന്ത്യക്കായി ദീപക് ചാഹര്‍ നാലോവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. അക്സര്‍ നാലോവറില്‍ 16 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ റണ്‍സിന് ഒരു വിക്കറ്റെടുത്തു. നാലോവര്‍ എറിഞ്ഞ അശ്വിന്‍ എട്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്.