ടെസ്റ്റ് പരമ്പര നഷ്ടമായപ്പോൾ കോഹ്‌ലിക്ക് സംഭവിച്ചത്, ആ റെക്കോഡ് താരത്തിന് നഷ്ടപെട്ടു; നിരാശയിൽ ആരാധകർ

ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്കുള്ള പരമ്പരയിൽ വിരാട് കോഹ്‌ലിയുടെ ലഭ്യതയെക്കുറിച്ചുള്ള എല്ലാ അനിശ്ചിതത്വങ്ങളും ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ഇന്നലെ അവസാനിപ്പിച്ചു. ഇന്നലെ ,ശനിയാഴ്ച അവർ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്‌ലി പരമ്പരയിൽ കളിക്കില്ല എന്ന് ബിസിസിഐ പറയുക ആയിരുന്നു.

തൽഫലമായി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ തൻ്റെ 12 വർഷത്തിലേറെ നീണ്ട കരിയറിൽ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഒരു മുഴുവൻ ടെസ്റ്റ് പരമ്പരയും നഷ്‌ടമാകുന്നത് ഇതാദ്യമാണ്. 2011 ജൂണിൽ കിംഗ്സ്റ്റണിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് കോലി തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിക്കാൻ കോഹ്‌ലി പലപ്പോഴും പല വേദികളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, 68 മത്സരങ്ങളിൽ നിന്ന് 58.82% വിജയശതമാനത്തോടെ 40 വിജയങ്ങളിലേക്ക് ഇന്ത്യയെ നയിക്കുകയും ഇന്ത്യയെ പല വർഷങ്ങളിലും ടെസ്റ്റിലെ ഒന്നാം നമ്പർ ടീം ആക്കുകയും ചെയ്തിട്ടുണ്ട്.

2018-19 പര്യടനത്തിൽ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായിരുന്നു അദ്ദേഹം. ഡൽഹിയിൽ ജനിച്ച താരത്തിന് തൻ്റെ പ്രിയപ്പെട്ട ഫോർമാറ്റ് നഷ്ടമായത് വ്യക്തിപരമായ കാരണങ്ങളാൽ ആണെന്നതിനാൽ തന്നെ ആരാധകർ അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. മകൾ വാമികയുടെ ജനനത്തിനായി നാട്ടിലേക്ക് മടങ്ങിയതിനാൽ 2020-21ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകൾ കോഹ്‌ലിക്ക് നേരത്തെ നഷ്ടമായിരുന്നു.

ഇപ്പോഴിതാ വ്യക്തിപരമായ കാര്യങ്ങളാണ് ഒരു പരമ്പര നഷ്ടപ്പെടുത്താൻ താരം വീണ്ടും തീരുമാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 35 കാരനായ അദ്ദേഹം ഇന്ത്യയ്ക്ക് പുറത്താണെന്നും അദ്ദേഹത്തിൻ്റെ അടിയന്തരാവസ്ഥയുടെ വിശദാംശങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. അതേസമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-1 ന് സമനിലയിൽ തുടരുമ്പോൾ മൂന്നാം മത്സരം ഫെബ്രുവരി 15 മുതൽ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കും.