ഇന്ത്യയിൽ അദ്ദേഹത്തേക്കാൾ മികച്ച മറ്റൊരു താരമില്ല, അയാളുടെ പെരുമാറ്റം എന്നെ ഞെട്ടിച്ചു: സ്റ്റീവ് സ്മിത്ത്

2017 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ എംഎസ് ധോണിയെ നയിക്കാൻ സാധിച്ചത്ത നിക്ക് ആസ്വാദ്യകരമായ അനുഭവമായിരുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് വെളിപ്പെടുത്തി. ആ വർഷം ധോണി ഉൾപ്പെട്ട റൈസിംഗ് പൂനെ സൂപ്പർജയൻ്റ്സ് ടീമിൻ്റെ ക്യാപ്റ്റനായിരുന്നു സ്മിത്ത്.

ധോണിയുടെ ആഴത്തിലുള്ള ക്രിക്കറ്റ് പരിജ്ഞാനത്തെയും സ്റ്റമ്പിന് പിന്നിൽ നിന്ന് കളി വായിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവിനെയും സ്മിത്ത് അഭിനന്ദിച്ചു. തന്നെ ക്യാപ്റ്റനെന്ന നിലയിൽ ധോണിയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു എന്നും ഓസ്‌ട്രേലിയൻ ഇതിഹാസം paranj. 2017 ലെ ഐപിഎൽ ഫൈനലിൽ റൈസിംഗ് പൂനെ സൂപ്പർജയൻ്റിനെ സ്മിത്താണ് നയിച്ചത്. അന്ന് അവർ ഫൈനലിൽ മുംബൈയോട് പരാജയപെടുക ആയിരുന്നു.

“എം.എസ് മഹാനായ താരമാണ് ഞാൻ അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ആസ്വദിച്ചു. അവനെ നയിക്കാൻ എനിക്കും ഇഷ്ടമായിരുന്നു. അദ്ദേഹം തീർച്ചയായും എന്നെ സഹായിച്ചു,” സ്മിത്ത് സ്റ്റാർ സ്പോർട്സ് പറഞ്ഞു.

കളിയോടുള്ള ധോണിയുടെ ശാന്തമായ സമീപനത്തെ സ്മിത്ത് ബഹുമാനിച്ചു. ധോണിയുടെ പെരുമാറ്റവും രീതികളും എല്ലാം മികച്ചത് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഐപിഎൽ ഒരുമിച്ചുള്ള സമയത്ത് രണ്ട് കളിക്കാരും പരസ്പര ബഹുമാനവും സൗഹൃദവും വളർത്തിയെടുത്തു. കളിക്കളത്തിലും പുറത്തും ഒരു ഉപദേശകനായാണ് സ്മിത്ത് ധോണിയെ കണ്ടിരുന്നത്.

“അവൻ ശാന്തനും മികച്ച വ്യക്തിയുമാണ്,” സ്മിത്ത് കൂട്ടിച്ചേർത്തു. വിക്കറ്റുകൾക്ക് പിന്നിൽ നിന്ന് ധോണിയുടെ അസാധാരണമായ കളി ധാരണ അദ്ദേഹം കൂടുതൽ എടുത്തുപറഞ്ഞു.“ഇന്ത്യയിൽ, വിക്കറ്റ് കീപ്പിങ്ങിൽ എംഎസ് ധോണിയേക്കാൾ മികച്ച മറ്റാരുമില്ല. മറ്റാരെയും പോലെ അവൻ ഗെയിമും അതിൻ്റെ കോണുകളും മനസ്സിലാക്കുന്നു. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് അതിശയകരമായിരുന്നു, മൈതാനത്തും പുറത്തും ഞാൻ അദ്ദേഹത്തിൻ്റെ സഹവാസം ആസ്വദിച്ചു,” അദ്ദേഹം പറഞ്ഞു.