മോശം പ്രകടനം നടത്തുന്നവരെ പുറത്താക്കിയിരുന്നെങ്കിൽ പന്തൊന്നും സ്റ്റേറ്റ് ടീമിൽ പോലും കളിക്കില്ലായിരുന്നു, ദ്രാവിഡ് അർപ്പിച്ച വിശ്വാസത്തിന് നന്ദി; തുറന്നുപറഞ്ഞ് ആവേശ് ഖാൻ

ആദ്യ മൂന്ന് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ തന്നെ വിശ്വസിച്ച് ടീമിൽ ഉൾപ്പെടുത്തിയതിന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് യുവ ഇന്ത്യൻ പേസർ അവേഷ് ഖാൻ നന്ദി അറിയിച്ചു. ആദ്യ മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ഒരുപാട് വിമർശനം കേട്ട ആവേശാണ് ഇന്നലെ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിറയെ തകർത്തെറിഞ്ഞതെന്ന് പറയാം.

25 കാരനായ ഫാസ്റ്റ് ബൗളർ പരമ്പരയിലെ ആദ്യ മൂന്ന് ടി20 ഐകളിൽ 0/35, 0/17, 0/35 എന്നിങ്ങനെ വളരെ മോശം പ്രകടനമാണ് നടത്തിയത്. വെള്ളിയാഴ്ച (ജൂൺ 17) രാജ്‌കോട്ടിൽ നടന്ന നാലാം ടി20യിൽ വെറും 18 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത് തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു. ഓവറിൽ 3 വിക്കറ്റെടുത്ത താരത്തിന്റെ ഓവറാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കിയത്. വിജയത്തോടെ പരമ്പര 2-2 സമനിലയിലാക്കാൻ ഇന്ത്യക്ക് സാധിച്ചു.

മത്സരശേഷം നടന്ന കോൺഫറൻസിൽ സംസാരിച്ച താരം, താരങ്ങളെ വിശ്വാസത്തിലെടുക്കുന്ന ദ്രാവിഡിനെ പ്രശംസിച്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

“നാല് മത്സരങ്ങളായി ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. അതിനാൽ ക്രെഡിറ്റ് രാഹുൽ (ദ്രാവിഡ്) സാറിന്. എല്ലാവർക്കും അവസരങ്ങൾ നൽകുകയും അവർക്ക് വേണ്ടത്ര മത്സരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഒന്നോ രണ്ടോ മോശം പ്രകടനങ്ങൾക്ക് ശേഷം അദ്ദേഹം ഒരു കളിക്കാരനെ ഒഴിവാക്കുന്നില്ല. ഒന്നോ രണ്ടോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരു താരത്തെ വിലയിരുത്തരുത്. ദ്രാവിഡ് സാറിന്റെ വിശ്വാസമാണ് എന്റെ മികച്ച പ്രകടനത്തിന്റെ കാര്യം.”

ആദ്യ മൂന്ന് മത്സരങ്ങളിൽ ഡെലിവർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാൽ സമ്മർദ്ദത്തിലാണെന്ന് സമ്മതിച്ച് അവേഷ് കൂട്ടിച്ചേർത്തു:

“എനിക്ക് മൂന്ന് മത്സരങ്ങളിൽ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. പക്ഷേ രാഹുൽ സാറും ടീം മാനേജ്‌മെന്റും ഇന്ന് എനിക്ക് മറ്റൊരു അവസരം നൽകി, ഞാൻ നാല് വിക്കറ്റ് വീഴ്ത്തി.”