എന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ ഇന്ത്യൻ താരമാണ്, അവൻ പലപ്പോഴും എന്നെ തകർത്തെറിഞ്ഞിരുന്നു: ഡെയ്ൽ സ്റ്റെയിൻ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർ ആരാണെന ചോദ്യം ഉയരുമ്പോൾ പലരും പറയുന്ന ഒരു പേരായിരിക്കും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്നിന്റെ പേര്. തന്റെ മികച്ച കരിയറിൽ, പിച്ചിൽ തനിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് സ്റ്റെയിൻ വെളിപ്പെടുത്തി. 2023 ഏകദിന ലോകകപ്പിനിടെ സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിച്ച സ്റ്റെയ്‌ൻ ശർമ്മയുടെ അസാമാന്യ ബാറ്റിംഗ് കഴിവുകളും നേതൃപാടവവും ഊന്നിപ്പറഞ്ഞിരുന്നു.

“ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന ഒരു മികച്ച ബാറ്റ്സ്മാനാണ് രോഹിത്, അദ്ദേഹത്തിനെതിരെ ബൗൾ ചെയ്യാൻ എനിക്ക് എപ്പോഴും ബുദ്ധിമുട്ടായിരുന്നു. സ്റ്റെയിൻ സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ പറഞ്ഞു.” കുറച്ചുദിവസങ്ങൾക്ക് മുമ്പ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബോളറുടെ പേര് ചോദിച്ചപ്പോൾ രോഹിത് പറഞ്ഞത് സ്റ്റെയ്നിന്റെ പേരായിരുന്നു എന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ക്ലാസ് ആണ് സ്റ്റെയിന്‍. വേഗതയും ഒപ്പം സ്വിഗും കൂടിച്ചേര്‍ന്ന സ്റ്റെയിനിന്റെ പന്തുകള്‍ ശരിക്കും വെല്ലുവിളിയാണ്. 140 കിലോ മീറ്ററിലേറെ വേഗത്തിലെറിയുകയും ഒപ്പം സ്വിംഗ് ചെയ്യുകയും ചെയ്യുന്ന ബോളര്‍മാര്‍ കുറവാണ്. ഒപ്പം സ്ഥിരതയോടെ ബോളിംഗ് ചെയ്തിരുന്നുവെന്നതും സ്റ്റെയിനിനെ നേരിടുക വെല്ലുവിളിയാക്കുന്നു- രോഹിത് പറഞ്ഞു.

കരിയറില്‍ നേരിടാന്‍ ആഗ്രഹിച്ചിട്ടും കഴിയാതെ പോയ ബോളര്‍ ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ്. പുള്‍ ഷോട്ട് കളിക്കുന്നതില്‍ ഏറ്റവും മികച്ച ബാറ്റര്‍ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗാണ്. ഏറ്റവും മികച്ച സ്‌ട്രൈറ്റ് ഡ്രൈവ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേതാണെന്നും മികച്ച സ്‌കൂപ്പ് ഷോട്ട് കളിക്കുന്നത് സൂര്യകുമാര്‍ യാദവാണെന്നും രോഹിത് പറഞ്ഞു.

രോഹിത് ശർമ്മയുമായുള്ള തന്റെ പോരാട്ടങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം, 2023 ലെ ഏകദിന ലോകകപ്പിനെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ചകളും ഡെയ്ൽ സ്റ്റെയ്ൻ പങ്കുവെച്ചു. ടൂർണമെന്റിൽ ശ്രദ്ധിക്കേണ്ട അഞ്ച് പേസർമാരെ അദ്ദേഹം എടുത്തുകാണിച്ചു: ഇന്ത്യയുടെ മുഹമ്മദ് സിറാജ്, ദക്ഷിണാഫ്രിക്കയുടെ റബാഡ, പാകിസ്ഥാന്റെ ഷഹീൻ ഷാ അഫ്രീദി , കിവീസിന്റെ ട്രെന്റ് ബോൾട്ടും ഇംഗ്ലണ്ടിന്റെ മാർക്ക് വുഡും.

നേരത്തെ സ്റ്റാർ സ്‌പോർട്‌സുമായുള്ള സംഭാഷണത്തിനിടെ, 2023 ലോകകപ്പിനുള്ള സാധ്യതയുള്ള ഫൈനലിസ്റ്റുകളായി ഇന്ത്യയെയും ഇംഗ്ലണ്ടിനെയും സ്റ്റെയിൻ പ്രവചിച്ചു.