ഇനി അവൻ ആ പരിപാടി ചെയ്താൽ പിഴ ഈടാക്കണം, അഹങ്കാരമാണ് ചെയ്യുന്നത്; ഇന്ത്യൻ താരത്തിനെതിരെ ആദം ഗിൽക്രിസ്റ്റ്

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ (എൽഎസ്ജി) ഏറ്റുമുട്ടലിനിടെ അമ്പയർക്കെതിരെ മോശം പെരുമാറ്റം നടത്തിയ ഡൽഹി ക്യാപിറ്റൽസ് (ഡിസി) ക്യാപ്റ്റൻ ഋഷഭ് പന്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഓസ്‌ട്രേലിയൻ മുൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. ഇന്നലെ ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ലക്നൗ ബാറ്റിങ്ങിന്റെ ആദ്യ ഇന്നിംഗ്‌സിൻ്റെ നാലാം ഓവറിൽ ഒരു വൈഡിനുള്ള റിവ്യൂ ഡിസി പാഴ്ക്കിയതിന് ശേഷം പന്ത് ഓൺ-ഫീൽഡ് അമ്പയർ രോഹൻ പണ്ഡിറ്റുമായി ദീർഘവും നീണ്ടതുമായ ചർച്ചയിൽ ഏർപ്പെട്ടു.

തുടക്കത്തിൽ, പന്ത് ഒരു റിവ്യൂ അഭ്യർത്ഥിച്ചില്ലെന്ന് തോന്നിയെങ്കിലും, ക്യാപ്റ്റൻ തൻ്റെ കയ്യുറകൾ ഉപയോഗിച്ച് ‘ടി’ ആംഗ്യം കാണിച്ചതായി റീപ്ലേകൾ കാണിച്ചു. പന്ത് തൻ്റെ ഫീൽഡർമാരിൽ ഒരാളോട് റിവ്യൂ ആവശ്യപ്പെടുകയാണെന്ന് എയർവേയിൽ അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും, അത് പന്ത് റിവ്യൂ വിളിച്ചതിനാണെന്ന് വ്യക്തമായി മനസിലായി.

അമ്പയർമാർക്ക് മത്സരങ്ങളിൽ മികച്ച നിയന്ത്രണം വേണമെന്നും ഫ്രാഞ്ചൈസി ക്യാപ്റ്റൻമാരുടെയും കളിക്കാരുടെയും ഇഷ്ടത്തിനല്ലെന്നും ആദം ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടു.

“അമ്പയർമാർക്ക് ഗെയിമുകളുടെ മികച്ച നിയന്ത്രണം ആവശ്യമായ മറ്റൊരു ഉദാഹരണം ഇന്ന് രാത്രി ഞാൻ കണ്ടു, അത് ഏത് ഫോർമാറ്റിലും. കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് അവർക്ക് മികച്ച ജോലി ചെയ്യാനുണ്ട്. ഋഷഭ് അത് റിവ്യൂ ചെയ്തോ എന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നു. എന്നാൽ അവന്റെ ഭാഗത്ത് നിന്നുണ്ടായ ആശയ വിനിമയ രീതി ഒട്ടും ശരിയായില്ല” ആദം ഗിൽക്രിസ്റ്റ് Cricbuzz-ൽ പറഞ്ഞു.

“എന്നാൽ അവന്ന് അവിടെ നിന്നുകൊണ്ട് 3-4 മിനിറ്റ് അതിനെക്കുറിച്ച് സംസാരിച്ചു. ഇത് വളരെ ലളിതമായ സംഭവമാണ്. ഋഷഭ് എത്ര പരാതിപ്പെട്ടാലും മറ്റേതെങ്കിലും കളിക്കാരൻ പരാതിപ്പെട്ടാലും, അമ്പയർമാർ പറഞ്ഞാൽ അതാണ് അവസാന വാക്ക്. അതിന്റെ മുകളിൽ ഒന്നും ഇല്ല. എന്നാൽ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ഇനി അവന് പിഴ ഈടാക്കണം” ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു

ഇതാദ്യമായല്ല പന്ത് അമ്പയർമാർക്കും അവരുടെ തീരുമാനങ്ങൾക്കുമെതിരെ രംഗത്തുവരുന്നത്. ഐപിഎൽ 2022 ലെ രാജസ്ഥാൻ റോയൽസിനെതിരായ (ആർആർ) പോരാട്ടത്തിനിടെ, വിവാദമായ നോബോൾ തീരുമാനത്തിന് ശേഷം കളിക്കാരെ തിരികെ വിളിക്കുമെന്ന് പന്ത് ഭീഷണിപ്പെടുത്തുകയും സൈഡ്‌ലൈനിലെ പെരുമാറ്റത്തിന് കനത്ത പിഴ അന്ന് കിട്ടുകയും ചെയ്തിരുന്നു.