ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഐപിഎലിൽ നിന്നും വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. യുദ്ധ സാഹചര്യം ഉണ്ടാകുന്നതിനാൽ സുരക്ഷയെ മാനിച്ച് അവർ ബിസിസിഐയെ തങ്ങളുടെ ആവശ്യം അറിയിച്ചു. ഉടൻ തീരുമാനം എടുക്കാൻ ബിസിസിഐക്ക് സാധിക്കില്ലെന്നും അല്പം കൂടെ കാത്തിരിക്കാൻ താരങ്ങളോട് ബിസിസിഐ ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെക്കാനുള്ള സാധ്യതയാണ് കാണുന്നത്. ബിസിസിഐ ഇന്ന് അടിയന്തര യോഗം ചേരും.
Read more
ഐപിഎൽ നടക്കുന്ന സ്റ്റേഡിയങ്ങളിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു, ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കും എന്ന് ഇന്നലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് മെയിൽ ലഭിച്ചിരുന്നു. ഇതോടെ ബിസിസിഐ ഐപിഎൽ നടത്താനുള്ള സാധ്യത കുറവാണു എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.