IPL 2025: നീ ആൾ മിടുക്കനാണെന്നുള്ളത് ശരിതന്നെ, പക്ഷേ ആ രാജസ്ഥാൻ താരത്തിന്റെ ശൈലി അനുകരിച്ചാൽ പണി പാളും; ചെന്നൈ യുവതാരത്തിന് ഉപദേശവുമായി പിതാവ്

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) ഭാവി വാഗ്‌ദഗാനമായ യുവതാരം ആയുഷ് മാത്രെയോട്, രാജസ്ഥാൻ റോയൽസിന്റെ (ആർ‌ആർ) യുവതാരം വൈഭവ് സൂര്യവംശിയുടെ കളിരീതി അനുകരിക്കരുതെന്ന് അദ്ദേഹത്തിന്റെ പിതാവ് യോഗേഷ് ഉപദേശിച്ചിരിക്കുകയാണ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (ആർ‌സി‌ബി) 48 പന്തിൽ നിന്ന് 94 റൺസ് നേടിയ ശ്രദ്ധേയമായ ഇന്നിംഗ്‌സിലൂടെ മാത്രെ എല്ലാവരെയും ആകർഷിച്ചു. 17 വയസ്സുള്ള റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനായി ടീമിലെത്തിയ താരം മികച്ച പ്രകടനമാണ് സീസണിൽ കാഴ്ചവെക്കുന്നത്.

നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 163 റൺസ് മാത്രെ ഈ സീസണിൽ നേടി. 185.22 എന്ന സ്ട്രൈക്ക് റേറ്റിൽ 40.75 ശരാശരിയോടെയാണ് അദ്ദേഹം കാളികുനത്. ഐപിഎൽ അരങ്ങേറ്റത്തിന് ശേഷം, സൂര്യവംശിയുടെ സമീപനം പകർത്തരുതെന്ന് പിതാവ് മാത്രെയോട് ആവശ്യപ്പെട്ടു. കാരണം ഇരുത്തരങ്ങളുടെയും ബാറ്റിംഗ് ടെക്നിക്കുകൾ വളരെ വ്യത്യസ്തമാണ്. 14 കാരനായ സൂര്യവംശി അടുത്തിടെ ടി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വാർത്തകളിൽ ഇടം നേടി. ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) വെറും 35 പന്തിൽ ഈ നേട്ടം കൈവരിച്ചു.

“ആയുഷും വൈഭവും തികച്ചും വ്യത്യസ്തമായ രണ്ട് തരം ബാറ്റ്‌സ്മാൻമാരാണെന്ന് ഞാൻ ആയുഷിനോട് പറഞ്ഞിട്ടുണ്ട്, ആരെങ്കിലും അദ്ദേഹത്തെ വൈഭവുമായി താരതമ്യം ചെയ്താൽ, അദ്ദേഹം അത് ശ്രദ്ധിക്കാൻ പോകരുതെന്ന്. വൈഭവിനെ അനുകരിക്കാൻ ശ്രമിക്കരുതെന്നോ അദ്ദേഹത്തെപ്പോലെ ആക്രമണ രീതിയിൽ സെഞ്ച്വറി നേടാൻ ശ്രമിക്കരുതെന്നോ ഞാൻ അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട്. വലിയ നേട്ടങ്ങൾ കൈവരിക്കാൻ ആയുഷ് സ്വയം അനാവശ്യ സമ്മർദ്ദം ചെലുത്തേണ്ടതില്ല. അദ്ദേഹത്തിന് മുന്നിൽ ഒരു നീണ്ട യാത്രയുണ്ട്.” പിതാവ് പറഞ്ഞു.

“ധോണി ശാന്തമായി ആയുഷിനോട് പറഞ്ഞു, ‘നന്നായി കളിച്ചു. ഭാവിയിലും ഇതുപോലെ പ്രകടനം തുടരുക’. ആയുഷ് വളരെയധികം ബഹുമാനിക്കുന്ന ധോണിയിൽ നിന്നാണ് ഈ വാക്കുകൾ. പക്ഷേ അതിന് ഒരുപാട് അർത്ഥമുണ്ട്. മുന്നോട്ട് പോകുന്നതിന് ഉത്തരവാദിത്തം നൽകി ആയുഷിന്റെ കഴിവിൽ ധോണി വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മസ്ത്രേയുടെ മിന്നുന്ന പ്രകടനം സി‌എസ്‌കെയ്ക്ക് വിജയം ഉറപ്പാക്കാൻ പര്യാപ്തമല്ലെങ്കിലും, അദ്ദേഹത്തിന്റെ ശ്രമം പ്രശംസനീയമാണ്. അഞ്ച് തവണ ഐ‌പി‌എൽ ചാമ്പ്യന്മാരായ ടീം നിലവിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ്, 11 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമാണ് ടീമിന് നേടാനായത്.