അയാള്‍ മുഖം നഷ്ടപ്പെട്ടിരുന്ന കൊല്‍ക്കത്ത ബാറ്റിംഗിന്‍റെ മുഖത്ത് വര്‍ണ്ണങ്ങള്‍ വിതറുകയാണ്

ഇന്നിംഗ്സിന്റെ 2 -ാം പന്തില്‍ ട്രെന്റ് ബോള്‍ട്ടിനെതിരെ ശുഭ്മാന്‍ ഗില്‍ ഒരു സിക്‌സര്‍ പറത്തുമെന്നത് ഒരസാധാരാണ കാര്യമായിരുന്നു. പിന്നീട് കണ്ടതാകട്ടെ അസാധാരണത്വത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയും. ഗില്ലിന്റെ കൂട്ടാളി 26 കാരനായ വെങ്കിടേഷ് അയ്യര്‍ ക്രിക്കറ്റിനെ ഗൗരവത്തേക്കാളുപരി ഒരു ഹോബിയായി കണ്ടവനായിരുന്നു.

ട്രെന്റ് ബോള്‍ട്ടിനെ അങ്ങോട്ട് കേറി അക്രമിക്കലിനെ പറ്റി ആരും ഒന്നു ആലോചിക്കും .എന്നാല്‍ ഒരു ഹോബിയെന്ന ലാഘവത്തോടെ നേരിട്ട ആദ്യ പന്തില്‍ ബോള്‍ട്ടിനെ ഡീപ് മിഡ് വിക്കറ്റിലേക്ക് പറഞ്ഞി വിട്ട അയ്യര്‍ ആദം മില്‍നെയെ ആദ്യ പന്തില്‍ തന്നെ ഫൈന്‍ ലെഗിലേക്ക് പറത്തിയതിനു പിന്നാലെ ഒരു പന്തിന് ശേഷം വീണ്ടും ഒരു ഫോര്‍ പറത്തിയതോടെ മുംബൈ ഒന്നു വിരണ്ടു.

Image

തീര്‍ന്നില്ല, രോഹിത്തിന്റെ വജ്രായുധം ബുംറയെ നേരിട്ട ആദ്യ പന്തില്‍ വീണ്ടും ബൗണ്ടറി പറത്തി.
കൊല്‍ക്കത്ത 2.4 ഓവറില്‍ 40 കടക്കുമ്പോള്‍ അയ്യര്‍ 3 ഫോറുകളും 2 സിക്‌സറും പറത്തി 30 ലെത്തിയിരുന്നു. നേരിട്ടത് വെറും 11 പന്തുകള്‍.

കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരെ 3 വിക്കറ്റിന് 402 റണ്‍സടിച്ച മാച്ചില്‍ 146 പന്തില്‍ 198 റണ്‍സടിച്ച വെങ്കിടേഷ് സയ്യിദ് മുഷ്താഖ് അലി ടി20 ല്‍ 75 ശരാശരിയില്‍ റണ്‍സടിച്ചത് 149 പ്രഹര ശേഷിയിലായിരുന്നു.

Image

വണ്‍ ഡൗണ്‍ ഇറങ്ങിയ ത്രിപാഠി നന്നായി ബാറ്റ് ചെയ്യുമ്പോഴും അതിനിടെ ക്രൂണാലിനെയും സിക്‌സര്‍ പറത്തിയ വെങ്കിടേഷില്‍ മാത്രമായിരുന്നു എല്ലാവരുടെയും കണ്ണ്. അയാള്‍ അഴിഞ്ഞാടിയപ്പോള്‍ പുകള്‍ പെറ്റ മുംബൈ ബോളിങ്ങ് 10 ഓവറില്‍ വഴങ്ങിയത് 111 റണ്‍സ്.

അയാള്‍ മുഖം നഷ്ടപ്പെട്ടിരുന്ന കൊല്‍ക്കത്ത ബാറ്റിങ്ങിന്റെ മുഖത്ത് വര്‍ണ്ണങ്ങള്‍ വിതറുകയാണ്. അയാളുടെ 25 പന്തുകളിലെ അര്‍ധശതകം വരും നാളുകളിലെ ഒരു പ്രതീക്ഷ കൂടിയാണ്. അയ്യര്‍ രണ്ടാമന്‍ എന്ന ലേബലില്‍ നിന്നും 2 മത്സരങ്ങള്‍ കൊണ്ട് അയാള്‍ സ്വന്തം പേരില്‍ തന്നെ മികവ് തെളിയിക്കുകയാണ്.