''ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവൻ അന്യായമായി ചുമത്തി''; ബാൻ ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ആർ‌സി‌ബി

ജൂൺ 4 ന് ബെംഗളൂരുവിലുണ്ടായ വിക്ടറി പരേഡിലെ ദാരുണ ദുരന്തത്തിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സി‌എ‌ടി) പരാമർശങ്ങളെ ചോദ്യം ചെയ്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി. 11 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് ഫ്രാഞ്ചൈസിയാണ് പ്രഥമദൃഷ്ട്യാ ഉത്തരവാദിയെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു.

17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ജൂൺ 3 ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു അവരുടെ ആദ്യ ഐ‌പി‌എൽ കിരീടം നേടി. ചരിത്രപരമായ വിജയം ആഘോഷിക്കാൻ അടുത്ത ദിവസം തന്നെ ഫ്രാഞ്ചൈസി ഒരു വിജയ പരേഡ് സംഘടിപ്പിച്ചു. എന്നാൽ നഗര ഭരണകൂടത്തിന് ഈ ചുരുങ്ങിയ സമയത്തിന് മതിയായ സുരക്ഷാ നടപടികൾ നടപ്പിലാക്കാൻ സാധിച്ചില്ല.

മുൻകൂർ അനുമതി വാങ്ങാതെ ഫ്രാഞ്ചൈസി പരിപാടി സംഘടിപ്പിച്ചുവെന്നും, അധികാരികൾക്ക് തയ്യാറെടുക്കാൻ വളരെ കുറച്ച് സമയം മാത്രമേ നൽകിയിട്ടുള്ളൂവെന്നും ട്രൈബ്യൂണൽ തങ്ങുടെ അന്വേഷണ റിപ്പോർട്ടിൽ പ്രസ്താവിച്ചു. ഇത്രയും വലിയൊരു പരിപാടി വെറും 12 മണിക്കൂർ മുൻകൂർ നോട്ടീസ് നൽകിയാൽ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി, ബെംഗളൂരു പൊലീസിനെ തെറ്റിൽ നിന്ന് ഒഴിവാക്കി. ഫ്രാഞ്ചൈസിയുടെ നടപടികളെ “ശല്യം” എന്ന് പരാമർശിച്ച ട്രൈബ്യൂണൽ, സംഭവത്തെ മാരകമായ രൂപത്തിലേക്ക് നയിച്ചു.

സംഭവത്തിൽ ഫ്രാഞ്ചൈസിക്ക് സ്വയം പ്രതിരോധിക്കാനുള്ള ന്യായമായ അവസരം നിഷേധിക്കപ്പെട്ടുവെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഹർജിയിൽ പ്രസ്താവിച്ചു. നടപടിക്രമങ്ങളിൽ ഒരു കക്ഷിയായി ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും “പ്രഥമദൃഷ്ട്യാ ഉത്തരവാദിത്തം” അന്യായമായി ചുമത്തിയതായി ആർ‌സി‌ബി അവരുടെ ഹർജിയിൽ ആരോപിച്ചു.

Read more

“ട്രൈബ്യൂണൽ മുമ്പാകെ ഒരു കക്ഷിയല്ലെങ്കിലും, ആർ‌സി‌ബിയെ പ്രഥമദൃഷ്ട്യാ ഉത്തരവാദിയാക്കി. ആർ‌സി‌ബിയുടെ വാദം കേൾക്കാത്തതിനാൽ കണ്ടെത്തലുകൾ സ്വാഭാവിക നീതിക്ക് വിരുദ്ധമാണ്,” അഭിഭാഷകൻ രഘുറാം കാദംബി മുഖേന സമർപ്പിച്ച ഹർജിയിൽ ആർസിബി പറഞ്ഞു.