ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെടുത്ത് പുറത്താകാതെ നിന്നു. മത്സരത്തിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ അഗ്രസിവ് ആറ്റിറ്റൂഡിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:
Read more
” സാക്ക് ക്രൗളിയുമായുള്ള ശുഭ്മാൻ ഗില്ലിന്റെ ഫൈറ്റ് ഇംഗ്ലണ്ടിനെ ചൊടിപ്പിച്ചു. എഡ്ഗാബ്സ്റ്റണിലെ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ബാറ്റിങ്, ബൗളിങ്, ക്യാപ്റ്റൻസി എന്നിവക്കെതിരെയെല്ലാം ചോദ്യങ്ങളുയരുന്നുണ്ടായിരുന്നു. എന്നാൽ ആ സംഭവം സ്റ്റോക്‌സിനെ ചാർജാക്കി. അതിന് ശേഷം മികച്ച സപെല്ലുകളുമായി അദ്ദേഹം കളംനിറഞ്ഞു. നിങ്ങൾക്ക് ചേരുന്ന ആറ്റിറ്റിയൂഡ് നിലനിർത്തുന്നതാണ് എപ്പോഴും നല്ലത്. ഗിൽ അത് മനസിലാക്കും” മുഹമ്മദ് കൈഫ് പറഞ്ഞു.