ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ തോൽവിയുടെ വക്കിൽ ഇന്ത്യ. വെടിക്കെട്ട് പ്രകടനങ്ങളുമായി ബാറ്റ്‌സ്മാന്മാർ നിറഞ്ഞാടിയെങ്കിലും ബോളിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് ആ മികവ് കാട്ടാൻ സാധിക്കാതെ പോയി. ആദ്യ ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ട്ടത്തിൽ 259 റൺസ് നേടിയിരിക്കുകയാണ്. 112 റൺസ് കൂടെ നേടിയാൽ ആദ്യ ടെസ്റ്റ് മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കും.
ഇംഗ്ലണ്ടിനായി ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ സാക്ക് ക്രൗളി 65 റൺസും, ബെൻ ഡാക്കറ്റ് 149 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. കൂടാതെ നിലവിൽ ക്രീസിൽ നില്കുന്നത് ജോ റൂട്ടും (11*) ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ്. രണ്ട് വിക്കറ്റുകൾ വീതം നേടിയത് പ്രസീദ് കൃഷ്ണയും ശ്രദുൽ താക്കൂറുമാണ്.
എന്നാൽ ഇന്ത്യൻ താരം യശസ്‌വി ജയ്‌സ്വാളിനെതിരെയാണ് ഇപ്പോൾ കൂടുതൽ വിമർശനങ്ങൾ ഉയരുന്നത്. ബെനിന്റെ വിക്കറ്റ് എടുക്കാൻ സാധിക്കുമായിരുന്നു നിർണായക ക്യാച്ച് അവസരം താരം കളഞ്ഞിരിക്കുകയാണ്. കൂടാതെ ആദ്യ ടെസ്റ്റിൽ ഉടനീളമായി താരം വേറെ 3 ക്യാച്ചുകളും പാഴാക്കിയിരുന്നു. ഇതോടെ ഒരു ടെസ്റ്റിൽ തന്നെ 4 ക്യാച്ചുകൾ പാഴാക്കിയ ആദ്യ ഇന്ത്യൻ താരമായി മാറാൻ യശസ്‌വി ജയ്‌സ്വാളിനു സാധിച്ചു.
Read more
താരത്തിന്റെ മോശം ഫീൽഡിങ്ങിൽ ദേഷ്യത്തോടെ നിൽക്കുന്ന ഇന്ത്യൻ താരങ്ങളെയും പരിശീലകനായ ഗൗതം ഗംഭീറിനെയും കാണാം. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയെങ്കിലും രണ്ടാം ഇന്നിങ്സിൽ ജയ്‌സ്വാളിനു നാല് റൺസ് നേടാൻ സാധിച്ചുള്ളൂ.