IND vs ENG: 'അദ്ദേഹം കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നു': ഇന്ത്യന്‍ താരത്തെക്കുറിച്ച് സഹീര്‍ ഖാന്‍

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ പരാജയപ്പെട്ടു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം അക്‌സര്‍ പട്ടേലും ജസ്പ്രീത് ബുംറയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 246 റണ്‍സിന് പുറത്താക്കി.

ഒന്നാം ദിനത്തിന്റെ അവസാന സെഷനില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഇംഗ്ലീഷ് ബോളര്‍മാര്‍ക്കെതിരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. യശസ്വി ജയ്സ്വാളിന്റെ കൗണ്ടര്‍ അറ്റാക്കിംഗ് പ്രകടനം ഇംഗ്ലണ്ടിനെ തറപറ്റിച്ചു. ഈ പ്രകടനത്തില്‍ യുവതാരത്തെ ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍ പ്രശംസിച്ചു.

അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ക്ക് അദ്ദേഹം കൂടുതല്‍ പ്രശംസ അര്‍ഹിക്കുന്നു. ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം ബാറ്റി വീശിയത്. ഫ്രണ്ട്-ഫൂട്ടില്‍ യശസ്വി ജയ്സ്വാള്‍ മികച്ചതാണ്. ബാക്ക്-ഫൂട്ടില്‍നിന്നും അദ്ദേഹം മികച്ച സ്‌ട്രോക്കുകള്‍ കളിച്ചു. ജയ്സ്വാള്‍ കാലുകള്‍ നന്നായി ചലിപ്പിക്കുന്നു.

ഈ മൂന്ന് ഗുണങ്ങളും അവനെ ആകര്‍ഷകമായ സ്‌ട്രോക്ക് മേക്കര്‍ ആക്കുന്നു. അവന്‍ ബോളര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തി, അസാധാരണമായ ഷോട്ടുകള്‍ നമ്മള്‍ കണ്ടു. തന്റെ ഇന്നിംഗ്സിന്റെ തുടക്കം മുതല്‍ യുവ ബാറ്റര്‍ പോസിറ്റീവായി കളിച്ചു- സഹീര്‍ പറഞ്ഞു.

ഒന്നാം ദിനം 70 പന്തില്‍ 76 റണ്‍സുമായി പുറത്താകാതെ നിന്ന ജയ്സ്വാള്‍ 108.57 എന്ന സ്ട്രൈക്കില്‍ റണ്ണെടുത്തു. 9 ഫോറും 3 സിക്സും പറത്തി 27 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം 80 റണ്‍സിന്റെ കൂട്ടുകെട്ട് പങ്കിട്ടു. എന്നാല്‍ രണ്ടാം ദിനത്തില്‍ തന്‍രെ പ്രകടനം സെഞ്ച്വറിയിലേക്ക് എത്തിക്കാനാകാതെ താരം 80 റണ്‍സില്‍ പുറത്തായി.