ഒരു സെഞ്ച്വറി നേടിയാൽ പിന്നെ 10 കളി ശോകമാണ്, ഇങ്ങനെ പോയാൽ ശരിയാകില്ല; ഇന്ത്യൻ സൂപ്പർ താരത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ

ഫോർമാറ്റിൽ 50 ഓളം മത്സരങ്ങൾ കളിച്ചിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ കെഎൽ രാഹുലിന്റെ സ്ഥിരതയെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. വലംകൈയ്യൻ ബാറ്ററിന് അപാരമായ കഴിവുണ്ടെന്ന് സമ്മതിച്ച മഞ്ജരേക്കർ, ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി പ്രകടനത്തിന് ശേഷം ദുരന്തം ആയെന്നും സ്ഥിരത നിലനിർത്താൻ സാധിക്കുന്നില്ല എന്നും മഞ്ജരേക്കർ കുറ്റപ്പെടുത്തി.

സെഞ്ചൂറിയൻ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 101 റൺസോടെയാണ് രാഹുൽ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിച്ചത്. അടുത്ത രണ്ട് ഇന്നിംഗ്‌സുകളിലും യഥാക്രമം 4, 8 റൺസിന് പുറത്തായി. കേപ്ടൗൺ ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ 31-കാരന്റെ പുറത്താകൽ ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയ്ക്ക് തുടക്കമിട്ടു.

ESPNcriinfo-യിലെ ഒരു ചർച്ചയിൽ, ഗുണനിലവാരമുള്ള സെഞ്ചുറികൾ സ്‌കോർ ചെയ്യുന്ന അതുല്യമായ ബാറ്ററാണ് രാഹുലിനെ മഞ്ജരേക്കർ വിശേഷിപ്പിച്ചത്,

“40-ലധികം ടെസ്റ്റ് മത്സരങ്ങളുടെ അനുഭവപരിചയമുള്ള കെഎൽ രാഹുലിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. അദ്ദേഹത്തിന്റേത് വളരെ സവിശേഷമായ ഒരു കരിയറാണ്. വളരെ അതുല്യമായ ഒരു ബാറ്ററും. കഴിവിനെക്കുറിച്ച് സംശയമില്ല – ആദ്യ ഇന്നിംഗ്‌സിൽ [സെഞ്ചൂറിയനിൽ] നമ്മൾ അവന്റെ മികച്ച സെഞ്ച്വറി കണ്ടതാണ്. ടെസ്റ്റ് തലത്തിൽ അദ്ദേഹത്തിന് ലഭിച്ച അവസാന സെഞ്ച്വറികൾ നോക്കൂ – നല്ല സെഞ്ച്വറികൾ, ആയിരുന്നു എല്ലാം . എന്നാൽ പിന്നെ അവൻ നിരാശപ്പെടുത്തുന്നു.” മഞ്ജരേക്കർ പറഞ്ഞു.

“അവസാന സെഞ്ച്വറികൾക്ക് ശേഷമുള്ള അടുത്ത അഞ്ച് ഇന്നിംഗ്‌സുകളിൽ ശരാശരി 19, 21, 24 ആയിരുന്നു. ഇത് നൂറ് തികച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഫോം താഴേയ്ക്ക് പോകുമ്പോൾ സംഭവിക്കുന്നതാണ്. ഇത് അദ്ദേഹത്തിന്റെ കരിയറിൽ മൂന്നോ നാലോ തവണ സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ ഉണ്ടാകാൻ പാടില്ല ”58 കാരനായ അദ്ദേഹം തുടർന്നു.

തന്റെ 49-ാം ടെസ്റ്റ് കളിക്കുന്ന രാഹുൽ എട്ട് സെഞ്ചുറികളോടെ 33.59 ശരാശരിയിൽ 2,755 റൺസ് നേടിയിട്ടുണ്ട്.