അവൻ നായകനാകണം എന്ന് പറഞ്ഞതേ ഓർമ്മയുള്ളു, പിന്നെ എന്റെ ഫോണിലേക്ക് നിലയ്ക്കാത്ത ഫോൺ കോളുകൾ ആയിരുന്നു; വെളിപ്പെടുത്തലുമായി സ്റ്റൈറിസ്

ശ്രേയസ് അയ്യർ ടീം ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻസി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞതിന് ശേഷം തന്റെ ഫോണിലേക്ക് പ്രവഹിക്കുന്നത് നിരന്തരമായ ഫോൺ കോളുകളാണെന്ന് പറയുകയാണ് മുൻ കിവി തരാം സ്കോട് സ്റ്റൈറീസ്.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് സ്ഥിരതയാർന്ന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) നായകന് ഇന്ത്യൻ ടീമിനെയും നയിക്കാനുള്ള എല്ലാ ഗുണങ്ങളും ഉണ്ടെന്ന് സ്‌റ്റൈറിസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

സ്‌പോർട്‌സ് 18 ഷോയായ ‘സ്‌പോർട്‌സ് ഓവർ ദ ടോപ്പിലെ’ ഒരു ആശയവിനിമയത്തിനിടെ, വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ശ്രേയസ് അയ്യരും സഞ്ജു സാംസണും വഹിച്ച റോളുകൾ കളിയിൽ എങ്ങനെ നിർണായകമായെന്ന് മുൻ താരം വിശദീകരിച്ചു.

“എനിക്ക് ഒരു കാര്യം പറയാം, എനിക്ക് മാനുവൽ ഗൂഗിൾ അലേർട്ടുകൾ ലഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ശ്രേയസ് അയ്യർ ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻ ആണെന്ന് ഞാൻ പറഞ്ഞ കമന്റുകൾ കാരണം ഒരുപാട് ആളുകൾ എന്റെ ഫോണിലേക്ക് വിളിച്ചു.”

ക്യാപ്റ്റനല്ലെങ്കിലും ശ്രേയസിന് ടീം ഇന്ത്യയ്ക്കുള്ളിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് സ്റ്റൈറിസ് ചൂണ്ടിക്കാട്ടി. മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ വിശദീകരിച്ചു:

“ഇതുപോലുള്ള പ്രകടനങ്ങൾ അദ്ദേഹത്തിന്റെ നേതൃഗുണങ്ങൾ മാത്രമല്ല, ഗ്രൂപ്പിൽ അദ്ദേഹത്തിന്റെ നേതൃപാടവം കാണിക്കുമെന്നും ഞാൻ കരുതുന്നു. അവൻ ക്യാപ്റ്റൻ ആയിരിക്കില്ല, പക്ഷേ അവന്റെ പ്രവർത്തനങ്ങളിലൂടെ മാത്രമല്ല ഓരോ രീതികളിലൂടെയും അവന് നായകനാകാൻ കഴിവുണ്ടെന്ന് നമുക്ക് കാണാം. ടീമിൽ അവൻ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.”

ഷോർട് ബോളുകൾ ബലഹീനതയാണെന്ന് പറയുന്ന താരത്തിന്റെ ഒരു ഓനൊന്നര തിരിച്ചുവരവായിരുന്നു ഈ പരമ്പരയിൽ നാം കാണ്ടതെന്ന് പറയാം.