ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് കൂടുതൽ ആവേശകരമാക്കി ആദ്യ സെക്ഷനിൽ തന്നെ ഇന്ത്യയ്ക്ക് ജഡേജയുടെ വിക്കറ്റ് നഷ്ടമായി. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടപ്പെടാതെ നോക്കി പിന്നെയുള്ള സെക്ഷനിൽ അറ്റാക്ക് ചെയ്യാൻ ഇരുന്ന ഇന്ത്യയുടെ പ്ലാനിനാണ് പണി കിട്ടിയിരിക്കുന്നത്. 28 റൺസെടുത്താണ് ജഡേജ പുറത്തായിരുന്നത്. എന്നാൽ ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ശ്രേയസ് അയ്യർക്ക് പകരം കെ.എസ് ഭരത്താണ് ക്രീസിലെത്തിയത്.
മൂന്നാം ദിവസത്തെ കളിക്ക് ശേഷം ശ്രേയസ് അയ്യർക്ക് നടുവേദന ഉണ്ടായെന്നും അതിനാൽ തന്നെയാണ് അദ്ദേഹത്തെ സ്കാനിംഗിനായി കൊണ്ടുപോയതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷിച്ച് വരുകയാണ്.
Read more
അദ്ദേഹം കളിച്ചില്ലെങ്കിൽ ഇന്ത്യയുടെ ലീഡ് മോഹത്തിന് അത് തിരിച്ചടിയാകുമെന്ന് കാര്യത്തിൽ സംശയവും ഇല്ല. പ്രത്യേകിച്ച് ഇന്ത്യ അത്തരത്തിൽ വേണമെങ്കിൽ ജയിക്കാം എന്ന ഘട്ടത്തിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ അഭാവം തിരിച്ചടി സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.