'ലൈറ്റ്സ് ഓണ്‍ ആയപ്പോള്‍ അവര്‍ വലിയ അപകടകാരികളായി മാറി'; മുന്നറിയിപ്പുമായി സ്റ്റോക്‌സ്

ബുധനാഴ്ച അഹമ്മദാബാദിലെ മൊട്ടേരയില്‍ തുടങ്ങാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ്. പിങ്ക് ബോളിലെ നെറ്റ് സെക്ഷനില്‍ ജെയിംസ് ആന്‍ഡേഴ്സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ വലിയ അപകടകാരികളായി മാറിയെന്ന് സ്‌റ്റോക്‌സ് പറഞ്ഞു.

“ബ്രോഡും, ജിമ്മിയും, ജോഫ്രയും കൊതിയോടെ കാത്തിരിക്കുകയാണ്. ലൈറ്റ്സ് ഓണ്‍ ആയി കഴിഞ്ഞുള്ള നെറ്റ് സെഷനില്‍ അവര്‍ വലിയ അപകടകാരികളായി മാറി. ബോളര്‍മാരെ നെറ്റ്സില്‍ പന്തെറിയുന്നതില്‍ നിന്ന് തടയേണ്ടി വന്നു. കാരണം ബാറ്റ്സ്മാന്മാര്‍ക്ക് പരിക്കേല്‍ക്കുമെന്ന ഭയം അവിടെ ഉടലെടുത്തു.”

“അവിടെ സ്പിന്നും ലഭിക്കും. എന്നാല്‍ എപ്പോഴാണ് സ്പിന്‍ ലഭിക്കുക എന്നതാണ് ചോദ്യം. കഴിഞ്ഞ ടെസ്റ്റില്‍ തുടക്കത്തില്‍ തന്നെ സ്പിന്‍ നേരിടേണ്ടി വന്നു. എന്നാല്‍ ഇത്തവണ അങ്ങനെയാവാന്‍ ഇടയില്ല. വിദേശ ബാറ്റ്സ്മാന്‍മാര്‍ക്കു മികച്ച പ്രകടനം നടത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ. ഇംഗ്ലണ്ടിലും അതുപോലെയാണ്” സ്റ്റോക്ക്സ് പറഞ്ഞു.

Read more

Stuart Broad, Jofra Archer, James Anderson - Englandലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്നു ഖ്യാതിയുള്ള മൊട്ടേരയിലെ ആദ്യ രാജ്യാന്തര മത്സരമാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മൊട്ടേരയിലെ 2 ടെസ്റ്റുകള്‍ നിര്‍ണായകമാണ്. ഇംഗ്ലണ്ടിന് ഇനിയുള്ള 2 ടെസ്റ്റുകളും ജയിക്കണമെന്നിരിക്കെ ഇന്ത്യയ്ക്ക് ഒന്നു ജയിച്ച് മറ്റൊന്ന് സമനിലയാക്കിയാലും മതി.