രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും വിമർശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റയടിക്ക് ദാരിദ്രം ഇല്ലാതാക്കുമെന്ന രാഹുലിന്റെ പ്രസ്താവന ഭരണ പരിചയകുറവുകൊണ്ടാണെന്നും കുറ്റപ്പെടുത്തി. രാഹുലിനെ ‘കോൺഗ്രസ് കെ ഷെഹ്‌സാദെ’ എന്ന് പരാമർശിച്ച പ്രധാനമന്ത്രി കോൺഗ്രസിന്റെ ഈ രാജകുമാരൻ ഇത്രയും കാലം എവിടെയാണ് ഒളിച്ചിരുന്നതെന്നും ചോദിച്ചു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്ത് വന്ന് മണിക്കൂറുകൾക്കകം നടന്ന മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പര്യടന റാലിയിലാണ് നരേന്ദ്രമോദി രാഹുൽ ഗാന്ധിയ്‌ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. രാഹുൽഗാന്ധിയുടെ ദാരിദ്ര നിർമ്മാർജ്ജന പദ്ധതിയെയും പ്രധാനമന്ത്രി തള്ളി. വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ ഉടനെ രാജ്യത്തെ ദാരിദ്രം തുടച്ച് നീക്കുമെന്ന് രാജസ്ഥാനിലെ റാലിയിൽ വെച്ച് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
Read more
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാവർക്കും ഓരോ വർഷവും ഒരു ലക്ഷം രൂപ നൽകും. അതിലൂടെ ദരിദ്രാവസ്ഥ പരിഹരിക്കാനാകുമെന്നും ഭരണം നേടിയാൽ ആദ്യ പരിഗണന ദാരിദ്ര്യ നിർമ്മാർജ്ജനത്തിനാ’ണെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസ് പ്രകടന പത്രികയിലെ മഹാലക്ഷ്മി പദ്ധതി പ്രകാരം ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുമെന്നും രാഹുൽഗാന്ധി വോട്ടർമാർക്ക് വാഗ്‌ദാനം നൽകിയിരുന്നു.