ട്രക്കുകളിൽ പരിക്കേറ്റ കുടിയേറ്റക്കാർക്ക് ഒപ്പം മൃതദേഹങ്ങൾ അയച്ച് യു.പി; പ്രകോപിതനായി ജാർഖണ്ഡ് മുഖ്യമന്ത്രി

ഉത്തർപ്രദേശിൽ ടാർപോളിനിൽ പൊതിഞ്ഞ മൃതദേഹങ്ങളുമായി തുറന്ന ട്രക്കിൽ യാത്ര ചെയ്യുന്ന പരിക്കേറ്റ കുടിയേറ്റ തൊഴിലാളികളുടെ ദൃശ്യങ്ങൾ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ പ്രകോപിതനാക്കി. ജീവിക്കുന്നവരുടെയും മരിച്ചവരുടെയും അന്തസ്സിനെ ചോദ്യം ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തി എന്നാണ് ഹേമന്ത് സോറൻ ഇതിനെ വിശേഷിപ്പിച്ചത്.

ശനിയാഴ്ച രാവിലെ ലഖ്‌നൗവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഔറിയയിൽ മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇത്. ഒരു ദിവസത്തിനു ശേഷം, മരിച്ചവരെയും പരിക്കേറ്റവരെയും കടത്തിക്കൊണ്ടു പോകുന്ന ട്രക്കിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

“ഞങ്ങളുടെ കുടിയേറ്റ തൊഴിലാളികളോട് ഈ മനുഷ്യത്വരഹിതമായ പെരുമാറ്റം തീര്‍ച്ചയായും ഒഴിവാക്കാവുന്നതാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ജാർഖണ്ഡ് അതിർത്തി വരെ എത്തിക്കാൻ അനുയോജ്യമായ ഗതാഗതം ക്രമീകരിക്കാൻ ഞാൻ നിതീഷ് കുമാറിനോടും യുപി സർക്കാരിനോടും അഭ്യർത്ഥിക്കുന്നു. ബൊക്കാരോയിലെ അവരുടെ വീടുകൾ വരെ മതിയായ മാന്യമായ ക്രമീകരണങ്ങൾ ഞങ്ങൾ ഉറപ്പാക്കും,” ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു.

പഞ്ചാബിൽ നിന്നും രാജസ്ഥാനിൽ നിന്നും വരികയായിരുന്ന രണ്ട് ട്രക്കുകൾ ദേശീയപാതയിൽ കൂട്ടിയിടിച്ച്‌ ശനിയാഴ്ച പുലർച്ചെ 3.30 ഔറിയയിൽ 26 കുടിയേറ്റ തൊഴിലാളികൾ മരിക്കുകയും 30- ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മരിച്ചവരിൽ 11 പേർ ജാർഖണ്ഡിൽ നിന്നുള്ളവരാണ് – ഒരാൾ പാലാമുവിൽ നിന്നും ബാക്കിയുള്ളവർ ബൊക്കാരോയിൽ നിന്നുമാണ്. മറ്റുള്ളവർ ബംഗാളിൽ നിന്നുള്ളവരായിരുന്നു.

ഒരു ദിവസത്തിനുശേഷം, പശ്ചിമ ബംഗാളിലെ പുരുലിയയിലേക്കും ജാർഖണ്ഡിലെ ബൊക്കാരോയിലേക്കും പുറപ്പെട്ട മൂന്ന് ട്രക്കുകളിൽ അധികൃതർ മൃതദേഹങ്ങളെയും രക്ഷപ്പെട്ടവരെയും തിരിച്ചയച്ചു.

തുടർന്നുള്ള പ്രകോപനവും ഹേമന്ത് സോറന്റെ ട്വീറ്റും നടപടികളിലേക്ക് നയിച്ചു. പ്രയാഗ്രാജിലേക്കുള്ള ദേശീയപാതയിൽ ട്രക്കുകൾ നിർത്തി മൃതദേഹങ്ങൾ ആംബുലൻസുകളിൽ കയറ്റി.

Read more

യാത്രയ്ക്കിടെ മൃതദേഹങ്ങൾ അഴുകാൻ തുടങ്ങിയിരുന്നതായി ജാർഖണ്ഡിലെ സഖ്യകക്ഷിയായ കോൺഗ്രസ് ചൂണ്ടിക്കാട്ടി. മെഡിക്കൽ നിയമശാസ്ത്രമനുസരിച്ച്, അത്തരം സാഹചര്യങ്ങളിൽ ജീവിക്കാൻ നിർബന്ധിതരാകുന്നത് ക്രിമിനൽ നടപടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി അഭിപ്രായപ്പെട്ടു.