‘എന്നെ ഭയപ്പെടുത്താന്‍ കഴിയില്ല, എന്നെ വാങ്ങാന്‍ കഴിയില്ല’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. വീട്ടിലേക്ക് തിരിച്ചു പോവണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും എങ്ങനെയാണ് സ്ത്രീകള്‍ തങ്ങളുടെ സമരവുമായി മുന്നോട്ട് പോയതെന്ന് ലേഖനത്തില്‍ പറയുന്നു. കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കവര്‍ സ്റ്റോറി പുറത്തുവന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. കൈക്കുഞ്ഞുങ്ങളെയും പിടിച്ചു നില്‍ക്കുന്ന അമ്മമാര്‍, വയസായ സ്ത്രീകള്‍, കൊച്ചു പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ മുദ്രാവാക്യം വിളിക്കുന്ന ചിത്രമാണ് കവര്‍ ഫോട്ടോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പ്രധാനപ്പെട്ട പങ്കെന്താണെന്നും എന്നാല്‍ എങ്ങനെയാണ് ഇവരുടെ പ്രയത്നം വിലമതിക്കപ്പെടാതെ പോവുന്നതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
‘ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ല് രൂപപ്പെടുത്തുന്ന സ്ത്രീകള്‍ കോര്‍പ്പറേറ്റ് ചൂഷണത്തിന് പ്രകടമായ ഇരയാവാനിടയുണ്ട്. ഓക്ഫാം ഇന്ത്യയുടെ കണക്ക് പ്രകാരം പ്രാദേശിക മേഖലകളിലെ 85 ശതമാനവും കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. പക്ഷെ ഇവരില്‍ 13 ശതമാനത്തിന് മാത്രമേ ഭൂമി അവകാശമുള്ളൂ. സ്ത്രീകളെ കര്‍ഷകരായി കാണുന്നില്ല. അവരുടെ ജോലി വലുതാണ്, പക്ഷെ അദൃശ്യമാണ്,’ പഞ്ചാബ് കിസാന്‍ യൂണിയന്‍ അംഗമാ ജസ്ബിര്‍ കൗര്‍ ടൈം മാഗസിനോട് പറഞ്ഞു. പുരുഷ മേധാവിത്വ മനോഭാവം നിലനില്‍ക്കുന്ന പഞ്ചാബ്. ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ത്രീ സമരക്കാര്‍ രംഗത്തിറങ്ങുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Read more
ഇതിനിടെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. ജനുവരി 26 ന് നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇതുവരെയും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടില്ഡ സമരപ്പന്തലില്‍ വെച്ച് 108 കര്‍ഷകര്‍ മരിച്ചെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചത്.