ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് സാം പത്രോഡ; 'ലോകത്തിലെ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടും നമ്മള്‍ മാത്രം വിശ്വസിക്കുന്നില്ല'

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സാം പത്രോഡ. ഇ.വി.എമ്മുകള്‍ സുഗമായി അട്ടിമറിക്കാം
മറ്റൊന്ന് സപ്ലൈ ചെയിനാണ്. എവിടെയാണ് ഇത് സൂക്ഷിക്കുന്നത്, ആരാണ് ഇത് നിരീക്ഷിക്കുന്നത്, ആരാണ് ഇത് കൗണ്ട് ചെയ്യുന്നത്. നമ്മള്‍ ഇ.വി.എം ഉപയോഗിക്കുന്നതുപോലെ ലോകത്ത് മറ്റൊരാളും ഉപയോഗിക്കുന്നില്ല. എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നത് ഇതിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ്. യു.എസും ജര്‍മ്മനിയുമൊന്നും ഇ.വി.എമ്മിനെ വിശ്വസിക്കുന്നില്ല. പക്ഷേ നമ്മള്‍ വിശ്വസിക്കും അദേഹം പറഞ്ഞു. .

ഇന്ത്യന്‍ മാധ്യമങ്ങള്‍ വിലക്കെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ സ്ഥാപനങ്ങള്‍ വ്യവസ്ഥാപിതമായി പിടിച്ചെടുക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും ഇല്ലെന്നും സാം പിത്രോഡ പറഞ്ഞു.

രണ്ടു പേരും പറയുന്നത് അതിര്‍ത്തികളില്‍ ശത്രുക്കള്‍ ഉണ്ടെന്നാണ്. ഇന്ത്യയില്‍ അത് പാക്കിസ്ഥാനും മുസ്ലീങ്ങളുമാണ്. അമേരിക്കയില്‍ മെക്സിക്കനുകളും കുടിയേറ്റക്കാരും. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് മോദി പറയുന്നു. അവിടെയൊ ഡെമോക്രാറ്റുകള്‍ ഒന്നും ചെയ്തില്ലെന്നാണ് ട്രംപ് പറയുന്നത്. ഹിലരി ക്ലിന്റന്‍ അഴിമതിക്കാരിയാണെന്ന് ട്രംപ് പറയുമ്പോള്‍ ഇവിടെ രാഹുല്‍ അഴിമതി നടത്തുന്നുവെന്നാണ് മോദി പറയുന്നതെന്നും പിത്രോഡ പറഞ്ഞു.