കൊറോണക്കെതിരെ സാർക്ക് രാജ്യങ്ങൾ സംഭാവന നൽകി അടിയന്തര ഫണ്ട് രൂപീകരിക്കണം: പ്രധാനമന്ത്രി മോദി

ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ എല്ലാ സാർക്ക് രാജ്യങ്ങളും “സ്വമേധയാ സംഭാവന” നൽകി അടിയന്തര ഫണ്ട് രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം ആളുകൾ മരിച്ച കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ സംയുക്ത തന്ത്രം ആവിഷ്കരിക്കുന്നതിന് സാർക്ക് നേതാക്കളുമായി നടത്തിയ ടെലിഫോണിക് സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പരിശോധന കിറ്റുകളും മറ്റ് ഉപകരണങ്ങളും സഹിതം ഇന്ത്യയിലെ ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും ഒരു ദ്രുത പ്രതികരണ സംഘത്തെ ഞങ്ങൾ ഒരുമിച്ചുകൂട്ടുകയാണ് ആവശ്യമെങ്കിൽ അവർ നിങ്ങളുടെ സഹായത്തിനെത്തും പദ്ധതിയുടെ രൂപരേഖ വിവരിച്ച പ്രധാനമന്ത്രി പറഞ്ഞു.

സാധ്യമായ വൈറസ് വാഹകരെയും അവരുമായി ബന്ധപെട്ടവരെയും മികച്ചരീതിയിൽ കണ്ടെത്താൻ ഇന്ത്യ ഒരു സംയോജിത രോഗ നിരീക്ഷണ പോർട്ടലും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഈ രോഗ നിരീക്ഷണ സോഫ്റ്റ്വെയർ സാർക്ക് പങ്കാളികളുമായി പങ്കിടാം, ഇത് ഉപയോഗിക്കുന്നതിനുള്ള പരിശീലനവും,” അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ചേക്കാവുന്ന ഇടങ്ങളിലേക്ക് എത്തിച്ചേരാൻ ഇന്ത്യ പ്രത്യേക ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും മെഡിക്കൽ സ്റ്റാഫുകൾക്ക് പരിശീലനം നൽകുന്നതുൾപ്പെടെയുള്ള സംവിധാനത്തിലെ ശേഷി വേഗത്തിൽ വർദ്ധിപ്പിക്കാൻ ഇന്ത്യ ശ്രമിച്ചതായും പ്രധാനമന്ത്രി മോദി പറഞ്ഞു.

“ജാഗ്രത പാലിക്കുക, പക്ഷേ പരിഭ്രാന്തരാകരുത്” എന്നതാണ് ഞങ്ങളുടെ മന്ത്രം.ഭയത്തോടെ ഉള്ള പ്രതികരണങ്ങൾ ഒഴിവാക്കണം, സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോപ്പറേഷൻ) മേഖലയിൽ ഇതുവരെ 150 കേസുകൾ രേഖപ്പെടുത്തി.നമ്മൾ ജാഗ്രത പാലിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.