തൃണമൂലിനെ യുഡിഎഫിൻ്റെ ഘടകകക്ഷി ആക്കിയില്ലെങ്കിൽ നിലമ്പൂർ തിരഞ്ഞെടുപ്പിൽ അൻവർ മത്സരിക്കുമെന്ന നിലപാടുമായി ടിഎംസി. യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകുമെന്നും തീരുമാനമായില്ലെങ്കിൽ പി വി അൻവർ മത്സരിക്കുമെന്നും ടിഎംസി അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ യുഡിഎഫ് തീരുമാനം അറിയിക്കണമെന്നാണ് ടിഎംസിയുടെ മുന്നറിയിപ്പ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകുമെന്നും തീരുമാനമായില്ലെങ്കിൽ പി വി അൻവർ മത്സരിക്കുമെന്ന് ടിഎംസി നിലമ്പൂർ മണ്ഡലം പ്രസിഡൻ്റ് ഇഎ സുകു അറിയിച്ചത്. യുഡിഎഫ് പ്രവേശനത്തിന് കത്ത് നൽകി അഞ്ചുമാസം ആയിട്ടും തീരുമാനമായിട്ടില്ലെന്നും യുഡിഎഫുമായി വിലപേശലല്ല നടക്കുന്നതെന്നും ഇഎ സുകുപറഞ്ഞു.
നാളിതു വരെ മുന്നണി പ്രവേശനത്തിൽ നടപടി ഇല്ലാത്തതിനാലാണ് തീരുമാനമെന്നും ഇഎ സുകു പറഞ്ഞു. അൻവറിന് ജയിക്കുന്ന സാഹചര്യം നിലമ്പൂരിൽ ഉണ്ട്.യുഡിഎഫ് ഘടകകക്ഷികൾക്ക് തുല്യമായ പരിഗണന വേണം. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ ചൂണ്ടിക്കാണിക്കുകയാണ് അൻവർ ചെയ്‌തത്. തങ്ങളോട് നീതി കാണിക്കുന്നില്ലെങ്കിൽ അതിന്റേതായ തീരുമാനം എടുക്കേണ്ടി വരുമെന്നും ടിഎംസി നേതാക്കൾ പറഞ്ഞു.