കൊല്ലപ്പെട്ട ആറ് വയസുകാരിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ചു, പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി; അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയെന്ന് പൊലീസ്

ഇടുക്കി വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയെ പ്രതിയായ അർജുൻ പീഡിപ്പിച്ചത് മൂന്ന് വർഷമെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ ദുരുപയോഗം ചെയ്തതെന്നും പൊലീസ് പറയുന്നു. അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയെന്നും പൊലീസ് കണ്ടെത്തി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുക്കും.

കൊലപാതകം നടന്ന ചുരക്കുളം എസ്റ്റേറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനു ശേഷം പ്രതി എവിടെയൊക്കെ പോയി എന്നതിനെ കുറിച്ചും പൊലീസ് ചോദിച്ചറിയും.

അതിക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്നാണ് വിവരം. സംഭവം നടന്ന 30-ാം തിയതി വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടി മരിച്ചു എന്നു കരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് അർജുൻ ഉൾപ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അർജുന്റെ മൊഴികളിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയെ പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പൊലീസ് വ്യക്തമാക്കി.