ഊരൂട്ടമ്പലം തിരോധാനക്കേസ്: 11 വര്‍ഷത്തിന് ഇപ്പുറം കൊലപാതകമെന്ന് കണ്ടെത്തല്‍; പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടെന്ന് കാമുകന്റെ മൊഴി

തിരുവനന്തപുരം ഊരൂട്ടമ്പലം തിരോധാനക്കേസ് കൊലപാതകമെന്ന് തെളിഞ്ഞു. ഊരൂട്ടുമ്പലം സ്വദേശി വിദ്യയും മകള്‍ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകന്‍ മാഹിന്‍ കണ്ണ് ആണ് ഇരുവരെയും കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് സമ്മതിച്ചത്. കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി.

11 വര്‍ഷം മുമ്പ് നടന്ന കൊലപാതമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. ഇതേ ദിവസം തന്നെയാണ് വിദ്യയെയും കുഞ്ഞിനെയും പ്രതി കൊന്നത്. മാഹിന്‍കണ്ണിന്റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി.

വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിന്‍കണ്ണ് പൊലീസിന് നല്‍കിയ മൊഴി. കേസില്‍ തുടക്കത്തില്‍ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. പിന്നീട് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് 11 വര്‍ഷത്തിനിപ്പുറം കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്.