ഗാസയിലേക്ക് സഹായം എത്തിക്കേണ്ടത് ലോകത്തിന്റെ ഉത്തരവാദിത്വം; ജനങ്ങളെ ഇസ്രയേല്‍ നിര്‍ബന്ധിത പട്ടിണിയിലാക്കുന്നുവെന്ന് യുഎന്‍

ഗാസയിലേക്ക് സഹായം എത്തിക്കേണ്ടത് ലോകത്തിന്റെ ഉത്തരവാദിത്തമാണെന്ന് യുഎന്‍. ഗാസയിലെ ജനങ്ങളെ ഇസ്രയേല്‍ നിര്‍ബന്ധിത പട്ടിണിയിലാക്കുന്നുവെന്നും യുഎന്നിന്റെ മാനുഷിക വിഭാഗം മേധാവി ടോം ഫ്‌ലെച്ചര്‍ ആരോപിച്ചു. നിര്‍ബന്ധിത പട്ടിണി ഒരു യുദ്ധക്കുറ്റമായി കാണാമെന്നും കോടതികളും, ഒടുവില്‍ ചരിത്രവും ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read more

ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ മൂന്നു മാസത്തെ ഉപരോധത്തില്‍ ഗാസയില്‍ ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയവ എത്തിയിരുന്നില്ല. അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഗാസയിലേക്കുള്ള പരിമിതമായ സഹായം ഇസ്രയേല്‍ അനുവദിച്ചിരിക്കുന്നത്.